ഷുക്കൂർ വധക്കേസ്: പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു
ഷുക്കൂർ വധക്കേസ്:  പ്രതികളെ കുറ്റപത്രം  വായിച്ചുകേൾപ്പിച്ചു
Saturday, October 19, 2024 2:02 AM IST
കൊച്ചി: യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന കണ്ണൂർ ജില്ലയിലെ തളിപ്പറന്പ് പട്ടുവത്തെ അരിയിൽ അബ്‌ദുൾ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ സിബിഐ സ്പെഷൽ കോടതി കുറ്റപത്രം വായിച്ചുകേൾപ്പിച്ചു.

സിപി‌എം കണ്ണൂർ ജില്ല മുൻ സെക്രട്ടറി പി. ജയരാജൻ, മുൻ എംഎൽഎ ടി.വി. രാജേഷ് എന്നിവരുൾപ്പെടെ കേസിലെ 31 പ്രതികളും ഇന്നലെ കോടതിയിൽ ഹാജരായിരുന്നു.

വിചാരണ കൂടാതെ കേസിൽനിന്നു വിടുതൽ നൽകണമെന്നാവശ്യപ്പെട്ട് പി. ജയരാജനും ടി.വി. രാജേഷും നൽകിയ ഹർജി കോടതി സെപ്റ്റംബർ 19ന് തള്ളിയിരുന്നു. തുടർന്നാണ് ഇരുവരോടും വിചാരണയ്ക്കു മുന്നോടിയായി കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനായി ഹാജരാകാൻ കോടതി നിർദേശിച്ചത്.


33 പ്രതികളുള്ള കേസിൽ രണ്ടുപേർ മരിച്ചു. ജയരാജനും രാജേഷിനുമെതിരേ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങളാണു കുറ്റപത്രത്തിലുള്ളത്. കുറ്റപത്രം വായിച്ചുകേട്ട എല്ലാ പ്രതികളും കുറ്റം നിഷേധിച്ചു.

കൊലപാതകം നടന്ന് 12 വർഷം കഴിഞ്ഞതിനാൽ കേസിലെ വിചാരണ അടിയന്തരമായി ആരംഭിക്കണമെന്നു കൊല്ലപ്പെട്ട ഷുക്കൂറിന്‍റെ അമ്മ അഭിഭാഷകൻ വഴി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. വിചാരണ നടപടികൾക്കായി കേസ് നവംബർ 20ലേക്കു മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.