ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകക്കേസിൽ പ്രതിയായ സിപിഎം നേതാവിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് കഴിഞ്ഞ മേയിലാണ് ബാലകൃഷ്ണൻ പെരിയയും സഹോദരൻ രാജൻ പെരിയയുമടക്കം നാലു നേതാക്കളെ കോൺഗ്രസിൽനിന്നു പുറത്താക്കിയത്.
തുടക്കത്തിൽ പരസ്യപ്രതികരണങ്ങൾക്കു മുതിർന്നെങ്കിലും പിന്നീട് വിവാദങ്ങളിൽനിന്നു മാറിനില്ക്കാനായിരുന്നു ഇവരുടെ തീരുമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ബാലകൃഷ്ണൻ എറണാകുളത്ത് സ്വന്തം മാധ്യമസ്ഥാപനം നടത്തുകയാണ്.