സെൻട്രൽ ജയിൽ കവാടത്തിൽ യുവാവിന്‍റെ പരാക്രമം
സെൻട്രൽ ജയിൽ കവാടത്തിൽ  യുവാവിന്‍റെ പരാക്രമം
Monday, September 30, 2024 4:56 AM IST
വിയ്യൂർ: സെൻട്രൽ ജയിൽ കവാടത്തിനു സമീപം ലഹരിയിലായ യുവാവിന്‍റെ പരാക്രമം. ജയിൽവളപ്പിലേക്കു കടക്കാൻ ശ്രമിച്ച യുവാവ് കാവൽക്കാരന്‍റെ തോക്ക് പിടിച്ചെടുക്കാൻ ശ്രമിച്ചു. സംഭവത്തിൽ അറസ്റ്റിലായ തൃശൂർ ബ്രദേഴ്സ് ലൈനിൽ താമസിക്കുന്ന ഗോഡ്‌വിനെ (21) റിമാൻഡ് ചെയ്തു. ശനിയാഴ്ച ഉച്ചയോടെയാണു സംഭവം.

മയക്കുമരുന്നു വിൽപ്പന കേസിൽ സെൻട്രൽ ജയിലിൽകഴിയുന്ന സുഹൃത്തിനെ കാണാനാണു യുവാവ് മറ്റൊരു സുഹൃത്തുമായി ബൈക്കിലെത്തിയത്. ഇവരെ ജയിൽ കവാടത്തിനു സമീപത്തുള്ള ചെക്ക്പോസ്റ്റിൽ ഉദ്യോഗസ്ഥൻ തടഞ്ഞതാണു യുവാവിനെ പ്രകോപിപ്പിച്ചത്. ചെക്ക്പോസ്റ്റിനപ്പുറം സ്വകാര്യ വാഹനങ്ങൾക്കു പ്രവേശനമില്ല. ഇവിടെ ആയുധധാരികളായ ഇന്ത്യൻ റിസർവ് ബറ്റാലിയൻ പോലീസുകാരാണു സുരക്ഷാ ചുമതലയിലുള്ളത്.


ഇവരെ മറികടന്നു ബൈക്ക് മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ പോലീസ് തടഞ്ഞു. യുവാവ് ഉദ്യോഗസ്ഥരുടെ തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുകയായിരുന്നു. സംഭവം പന്തിയല്ലെന്നുകണ്ട് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സ്ഥലംവിട്ടു. ജയിൽ ജീവനക്കാരും ഐആർബി ഉദ്യോഗസ്ഥരും എത്തിയാണു യുവാവിനെ കീഴ്പ്പെടുത്തിയത്. വിയ്യൂർ പോലീസിനു കൈമാറിയ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചെന്നു കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.