ഒരു തവണ ടോൾ പ്ലാസ കടന്നതിന് എട്ടു തവണ ടോൾ; പാലിയേക്കര ടോൾ പ്ലാസയിൽ തട്ടിപ്പെന്ന് പരാതി
ഒരു തവണ ടോൾ പ്ലാസ കടന്നതിന് എട്ടു തവണ ടോൾ;  പാലിയേക്കര ടോൾ പ്ലാസയിൽ തട്ടിപ്പെന്ന് പരാതി
Monday, September 30, 2024 4:56 AM IST
കളമശേരി: പാലിയേക്കര ടോൾ പ്ലാസയിൽ പണം നഷ്ടമായെന്ന പരാതിയുമായി കളമശേരി സ്വദേശി അജ്നാസ്. അജ്നാസിന്‍റെ കാർ ടോൾ പ്ലാസയിലൂടെ കടന്നു പോയപ്പോൾ എട്ടു തവണയാണ് ഫാസ് ടാഗിൽ നിന്നും തുക ഈടാക്കിയത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. എറണാകുളത്തു നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന വാഹനം വൈകിട്ട് മൂന്നേ കാലിനാണ് ടോൾ പ്ലാസ കടന്നത്. 90 രൂപയാണ് ഒരു വശത്തേക്കുള്ള ടോൾ ചാർജ്. എന്നാൽ ഈ സമയം മുതൽ അഞ്ചുമണി വരെ പല സമയത്തായി 90 രൂപ വീതം എട്ടുതവണ പണം നഷ്ടമായി.

പിറ്റേ ദിവസം കണ്ടെയ്നർ റോഡിലെ പൊന്നാരിമംഗലം ടോളിൽ എത്തിയപ്പോഴാണ് ഫാസ്ടാഗിൽ നിന്ന് പണം നഷ്ടമായ വിവരം അറിഞ്ഞത്. അക്കൗണ്ടിൽ ബാലൻസ് ഉണ്ടെന്ന് കരുതി ടോൾ കടക്കാൻ ശ്രമിച്ചപ്പോൾ മതിയായ തുക ഇല്ലെന്ന പേരിൽ അവിടെ വാഹനം തടഞ്ഞു. അവിടുത്തെ ജീവനക്കാരാണ് അക്കൗണ്ടിൽ നെഗറ്റീവ് ബാലൻസ് ആണെന്ന വിവരം അറിയിച്ചത്. തുടർന്ന് ഫാസ് ടാഗ് സ്റ്റേറ്റ്മെന്‍റ് പരിശോധിച്ചപ്പോഴാണ് പാലിയേക്കര ടോളിൽ നടന്ന തട്ടിപ്പ് വ്യക്തമായത്.


പിന്നീട് എൻഎച്ച്എഐ വെബ്സൈറ്റിൽ നൽകിയിട്ടുള്ള പാലിയേക്കര ടോൾ ഇൻചാർജിന്‍റെ നമ്പറിൽ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫാണെന്ന മറുപടിയാണ് ലഭിച്ചത്. ഇതു സംബന്ധിച്ച് ഒരു പരാതി പുതുക്കാട് പോലീസ് സ്റ്റേഷനിലേക്ക് ഈമെയിലായി അയച്ചെങ്കിലും മൂന്നു ദിവസമായിട്ടും മറുപടി ഒന്നും ലഭിച്ചില്ലെന്നും വാഹന ഉടമ പറഞ്ഞു. അതിനാലാണ് വിഷയത്തിൽ അന്വേഷണമാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നൽകിയത്.

ഇതൊരു സാങ്കേതിക പിഴവായി കാണാനായില്ലെന്നും ടോൾപ്ലാസ അധികൃതർക്ക് ഫാസ് ടാഗിൽ നിന്നും പണം പിൻവലിക്കാനുള്ള അധികാരം ഉപയോഗിച്ച് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തത് അന്യായമാണെന്നും പരാതിക്കാരൻ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.