“ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന സിനിമകള്‍ നിരോധിക്കണം”
Monday, September 30, 2024 4:56 AM IST
കൊച്ചി: ക്രൈസ്തവ വിശ്വാസ ആചാരങ്ങളെയും പരിശുദ്ധമായി പരികര്‍മം ചെയ്യപ്പെടേണ്ട കൂദാശകളെയും തിന്മകളുടെ പ്രതിരൂപങ്ങളായി അവഹേളിക്കുന്ന ശൈലിയിലുള്ള സിനിമകളും ഗാനചിത്രീകരണങ്ങളും സമീപകാലത്ത് മലയാള ചലച്ചിത്രങ്ങളില്‍ വര്‍ധിച്ചുവരുന്നതില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ കള്‍ച്ചറല്‍ ഫോറം ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി.

ക്രൈസ്തവ അവഹേളനങ്ങള്‍ കുത്തിനിറച്ച ഭീഷ്മ പര്‍വം എന്ന ചിത്രത്തിനുശേഷം അതേ അണിയറപ്രവര്‍ത്തകര്‍ നിര്‍മിക്കുന്ന ‘ബോഗെയ്ന്‍ വില്ല’ യിലെ പ്രമോഗാനത്തിലൂടെ ക്രൈസ്തവ പ്രതീകങ്ങള്‍ക്കു നിഷേധാത്മക പരിവേഷം നല്‍കി അവഹേളിക്കുന്ന ശ്രമങ്ങളാണു നടത്തുന്നത്. ക്രൈസ്തവരുടെ വൈകാരികമായ മതചിഹ്നമായ കുരിശും അതിനെ ചുറ്റിപ്പറ്റിയുള്ള പ്രാര്‍ഥനകളുമെല്ലാം അവഹേളനപരമായി അവതരിപ്പിച്ച് സെമിത്തേരികളിലും ക്രൈസ്തവവിരുദ്ധ പശ്ചാത്തലങ്ങളിലും ചിത്രീകരിച്ച് ഉന്മാദഭാവത്തില്‍ പാടുന്ന ഈ ഗാനം പൊതുസമൂഹത്തില്‍ ക്രൈസ്തവ വിശ്വാസത്തെ പരിഹസിക്കുന്നതും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണ്. ഇത്തരം ഗാനങ്ങള്‍ പുതുതലമുറയ്ക്ക് തെറ്റായ സന്ദേശമാണ് പകര്‍ന്നുനല്‍കുന്നത്.


പല സിനിമകളിലൂടെയും ഇത്തരം ഗൂഢമായ ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നത് പ്രതിഷേധാര്‍ഹമാണ്. ക്രൈസ്തവ പശ്ചാത്തലം മാത്രം വികലമായി ചിത്രീകരിക്കുന്ന ഇത്തരം ഗൂഢ ശ്രമങ്ങളെ തിരിച്ചറിഞ്ഞു വേണ്ട ഇടപെടലുകള്‍ നടത്തി സെന്‍സര്‍ ചെയ്യുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ കള്‍ച്ചറല്‍ ഫോറം ആവശ്യപ്പെട്ടു.

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്‍റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്‍, ട്രഷറര്‍ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, വൈസ് പ്രസിഡന്‍റ് ട്രീസ ലിസ് സെബാസ്റ്റ്യന്‍, ഗ്ലോബല്‍ കള്‍ച്ചറല്‍ ഫോറം ഭാരവാഹികളായ ഡോ. കെ.പി. സാജു, ജോമി കൊച്ചുപറമ്പില്‍, ഫിലിപ്പ് കൊട്ടാടി, ബാബു വള്ളപ്പുര എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.