"ഞാൻ‌ ആരെയും ക്ഷണിച്ചിട്ടില്ല'; ദിവ്യയുടെ വാദം തള്ളി കണ്ണൂർ കളക്‌ടർ
 ഞാൻ‌ ആരെയും  ക്ഷണിച്ചിട്ടില്ല ;  ദിവ്യയുടെ വാദം തള്ളി കണ്ണൂർ കളക്‌ടർ
Sunday, October 20, 2024 12:59 AM IST
കണ്ണൂർ: എഡിഎമ്മിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് ജില്ലാ കളക്‌ടറാണെന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി. ദിവ്യയുടെ വാദം തള്ളി കണ്ണൂർ കളക്‌ടർ അരുൺ കെ. വിജയൻ.

പരിപാടിയുടെ സംഘാടകൻ താനല്ല. യാത്രയയപ്പ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിലാണ്. ദിവ്യയെ ചടങ്ങിലേക്ക് താൻ ക്ഷണിച്ചിട്ടില്ലെന്നും കളക്‌ടർ കണ്ണൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.

യാത്രയയപ്പ് യോഗത്തിൽ ദിവ്യ എഡിഎമ്മിനെതിരേ സംസാരിച്ചപ്പോൾ പ്രോട്ടോകോൾ പ്രകാരം അവരുടെ സംസാരം തടസപ്പെടുത്താൻ തനിക്കു കഴിയുമായിരുന്നില്ല. നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർക്കൊപ്പമാണു പ്രോട്ടോകോൾ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ സ്ഥാനമെന്നതാണു കാരണം.

തന്നെ അന്വേഷണത്തിൽനിന്നു മാറ്റിയതല്ല. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.അന്വേഷണവുമായി പൂർണമായും സഹകരിക്കും. അന്വേഷണം നടക്കുന്നതുകൊണ്ട് പൂർണമായ വിവരം നൽകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.


തനിക്കെതിരേ ജീവനക്കാർ മൊഴി നൽകിയത് എന്താണെന്നറിയില്ല. ജീവനക്കാരെ വിളിച്ചുവരുത്തി വ്യക്തത തേടും. കുടുംബത്തിനു കത്തയച്ചത് കുറ്റസമ്മതമല്ലെന്നും അനുശോചന സന്ദേശമാണെന്നും കളക്‌ടർ പറഞ്ഞു.

ഖേദപ്രകടനം കേൾക്കേണ്ടെന്ന് നവീനിന്‍റെ കുടുംബം

പത്തനംതിട്ട: കണ്ണൂർ കളക്‌ടറുടെ ഖേദപ്രകടനം തങ്ങൾക്കു കേൾക്കേണ്ടെന്ന് നവീൻ ബാബുവിന്‍റെ കുടുംബം. കളക്‌ടർക്കെതിരേ നവീനിന്‍റെ ബന്ധുക്കൾ പോലീസിനു മൊഴി നൽകി.

കളക്‌ടറുടെ കീഴിൽ കടുത്ത മാനസികസമ്മർദം നവീൻ അനുഭവിച്ചിരുന്നതായാണ് കുടുംബത്തിന്‍റെ മൊഴിയെന്നാണു സൂചന. പി.പി. ദിവ്യ ആരോപണം ഉന്നയിച്ചപ്പോൾ ഒരു വാക്കുപോലും കളക്‌ടർ മിണ്ടിയില്ല. നവീനിനെതിരായ പരാതി ആസൂത്രിതമായിരുന്നു.

പ്രശാന്തന്‍റെ പരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കുടുംബാംഗങ്ങളുടെ മൊഴിയിൽ പറയുന്നു.

കണ്ണൂരിൽനിന്നുള്ള അന്വേഷണസംഘമാണ് കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്. വ്യാഴാഴ്ച നടന്ന മൊഴിയെടുക്കൽ അഞ്ചുമണിക്കൂർ നീണ്ടു. ഭാര്യ, രണ്ടു പെൺമക്കൾ, സഹോദരൻ എന്നിവരുടെ മൊഴിയാണു രേഖപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.