തൃശൂർ/ഗുരുവായൂർ: കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരം ജില്ലയില്‍ വിവിധയിടങ്ങളിൽ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തി. പുഴയ്ക്കല്‍ ശോഭാ സിറ്റി റസിഡന്‍സ് പരിസരത്തും ഗുരുവായൂര്‍ അമ്പലപരിസരത്തുമാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്.

ദുരന്തസാഹചര്യങ്ങളില്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, പ്രശ്‌നബാധിത കെട്ടിടങ്ങളിലും പ്രദേശങ്ങളിലും ആവശ്യമായ തെരച്ചില്‍ രക്ഷാപ്രവര്‍ത്തനം, തകര്‍ന്ന കെട്ടിടങ്ങളില്‍നിന്നു പരിക്കേറ്റവരെ ഒഴിപ്പിക്കാനാവശ്യമായ സാധനസംവിധാനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തല്‍, വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കല്‍, കൂടുതല്‍ ആളുകള്‍ക്ക് അപകടം നടന്നാല്‍ സംഭവസ്ഥലത്തുതന്നെ താത്കാലിക ആശുപത്രി സംവിധാനങ്ങള്‍ ഒരുക്കാനുള്ള നടപടി സ്വീകരിക്കല്‍, പ്രശ്‌നബാധിതപ്രദേശങ്ങളില്‍നിന്നു ജനങ്ങളെ മാറ്റാനുള്ള സുരക്ഷിതസ്ഥാനങ്ങള്‍, പാതകള്‍, അറിയിപ്പ് സംവിധാനങ്ങള്‍ തുടങ്ങിയവയെ പരിചയപ്പെടുത്തല്‍ എന്നിവയാണു പുഴയ്ക്കല്‍ ശോഭാ സിറ്റി റസിഡന്‍സ് പരിസരത്തു നടത്തിയ മോക്ഡ്രില്ലില്‍ അവതരിപ്പിച്ചത്.

സ്‌ഫോടനംപോലെയുണ്ടാകുന്ന അപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനവും പ്രശ്‌നബാധിത പ്രദേശങ്ങളിൽനിന്നു ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റാനുള്ള പ്രവർത്തനങ്ങളുമാണ് ഗുരുവായൂര്‍ അമ്പലപരിസരത്തു മോക്ഡ്രില്ലായി അവതരിപ്പിച്ചത്. അപകടമുണ്ടാകുമ്പോള്‍ റാപ്പിഡ് റെസ്‌പോണ്‍സ് ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ്, അഗ്നിരക്ഷാസേന, പോലീസ്, ആരോഗ്യവകുപ്പ് എന്നിവരുടെ സുരക്ഷാക്രമീകരണങ്ങളും മോക്ഡ്രില്ലിലൂടെ അവതരിപ്പിച്ചു.

ശോഭാ സിറ്റി റസിഡന്‍സ് പരിസരത്തു നടത്തിയ മോക് ഡ്രില്ലില്‍ സബ്കളക്ടര്‍ അഖില്‍ വി. മേനോന്‍ സന്ദര്‍ശനം നടത്തി. പുഞ്ച സ്‌പെഷല്‍ ഓഫീസര്‍ പ്രാണ്‍സിംഗ്, ജില്ലാ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വിജയ് കൃഷ്ണ, അസിസ്റ്റന്‍റ് ഫയര്‍ സ്റ്റേഷൻ ഓഫീസര്‍ ബി. ഹരികുമാര്‍, എന്‍ഡിആര്‍ എഫ് ടീം കമാന്‍ഡര്‍ അലോക് കുമാര്‍ ശുക്ല, 23 കേരള ബറ്റാലിയന്‍ ജിസിഐ കെ.ആര്‍. പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു.

ഗുരുവായൂര്‍ അമ്പലപരിസരത്തു നടത്തിയ മോക്ഡ്രില്ലില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. സന്തോഷ്, ചാവക്കാട് തഹസില്‍ദാര്‍ എം.കെ. കിഷോര്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ഗുരുവായൂര്‍ വില്ലേജ് ഓഫീസര്‍ കെ.എ. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ മോക് എക്സര്‍സൈസിന്‍റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വൈകീട്ട് നാലിനും നാലരയ്ക്കും ഇടയിൽ പൊതുജനങ്ങള്‍ക്കായി അലര്‍ട്ട് വാണിംഗ് നല്‍കി.