അവാർഡ് സമർപ്പണം
1377579
Monday, December 11, 2023 1:47 AM IST
കൊടുങ്ങല്ലൂർ: ഉമ്മ, കുട്ടിക്കുപ്പായം, പാടാൻ കൊതിച്ച പൂങ്കുയിൽ തുടങ്ങി 120 ഓളം സാഹിത്യ സൃഷ്ടികളിലൂടെയും ഇരുപതോളം സിനിമകളിലൂടെയും സാമൂഹ്യ വിമർശനം നിർവഹിച്ച സാഹിത്യകാരനായിരുന്നു മൊയ്തു പടിയത്തെന്നും അദ്ദേഹത്തെ സമൂഹവും സാഹിത്യ ലോകവും മറക്കുന്നത് അപരാധമാണെമെന്നും സംവിധായകൻ അമ്പിളി. കാവ്യമണ്ഡലം സംഘടിപ്പിച്ച മൊയ്തു പടിയത്ത് സ്മാരക അവാർഡ് സമർപ്പണവും ഇ.എ. അഹമു സ്മാരക ചെറുകഥോത്സവവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള ചെറുകഥ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എന്ന കൃതിയുടെ രചയിതാവായ ഡോ. അജിതൻ മേനോത്തിന് സംവിധായകൻ അമ്പിളി പുരസ്കാരം സമർപ്പിച്ചു. ബക്കർ മേത്തല അധ്യക്ഷത വഹിച്ചു .പി രാമൻകുട്ടി പ്രശംസാപത്ര സമർപ്പണം നടത്തി. മുരളീധരൻ ആനാപ്പുഴ അവാർഡ് തുക സമർപ്പിച്ചു. മൊയ്തുപടിയത്തിന്റെ ഉമ്മ നോവൽ പുതിയ പതിപ്പ് എൻ. ടി. ബാലചന്ദ്രൻ ഡോ. പി.കെ സുലേഖക്ക് നൽകി പ്രകാശനം ചെയ്തു. ചെറുകഥോത്സവം സോവനീർ സിദ്ദീഖ് ഷെമീർ യു.ടി. പ്രേംനാഥിനു നൽകി പ്രകാശിപ്പിച്ചു. വീക്ഷണം കരീം, തോമസ്കുട്ടി, സിദ്ദിഖ് പറവൂർ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന ചെറുകഥോത്സവത്തിൽ എൻ.ടി. ബാലചന്ദ്രൻ, യു.കെ. സുരേഷ്കുമാർ, ടി.കെ. ഗംഗാധരൻ കാദർ പട്ടേപ്പാടം, സുനിൽ. പി. മതിലകം, ബഷീർ ഞാറക്കാട്ടിൽ, എം. കരീം, ആമി ഇഎസ്ഇജി വസന്തൻ, ബഷീർ തൃപ്പേക്കുളം, നൈസി ഡി. കോസ്റ്റ, ആദിത്യൻ കാതിക്കോട്, എം.കെ. സുബ്രഹ്മണ്യൻ, പി.എൽ. തോമസ്കുട്ടി, റഫിയ്യ ,ബക്കർ മേത്തല എന്നിവർ കഥകൾ അവതരിപ്പിച്ചു.