കോട്ടയം: വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന ഉദയനാപുരം പഞ്ചായത്തിന്‍റെ കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസം. പ്രദേശത്തെ ജനങ്ങളുടെ ഏറെനാളത്തെ ആവശ്യമായിരുന്ന ആറ്റുതീര ബണ്ടിന്‍റെ നിര്‍മാണം തുടങ്ങി. പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് ആറ്റുതീരബണ്ട് വരുന്നത്.

എട്ട്, 10 വാര്‍ഡുകളിലെ ജനങ്ങള്‍ക്കും ബണ്ട് ഗുണകരമാണ്. ബ്ലോക്ക് പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം. 300 മീറ്റര്‍ നീളത്തില്‍ നാല് അടി വീതിയില്‍ പൂഴിയിട്ട് തെങ്ങിന്‍ കുറ്റികള്‍ സ്ഥാപിച്ചാണ് നിര്‍മാണം.

പഞ്ചായത്തിന്‍റെ ഫണ്ടുകൂടി ലഭിക്കുന്ന മുറയ്ക്ക് ബണ്ട് നീളം കൂട്ടും. ഏഴാം വാര്‍ഡില്‍ നടന്ന ആറ്റുതീര ബണ്ട് നിര്‍മാണോദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ബിജു നിര്‍വഹിച്ചു.

ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.പി. അനൂപ്, ബ്ലോക്ക് പഞ്ചായത്തംഗം സുലോചന പ്രഭാകരന്‍, പഞ്ചായത്തംഗങ്ങളായ രേവതി മനീഷ്, ശ്യാമ ജിനീഷ്, ദീപാ മോള്‍, ടി. പ്രസാദ് എന്നിവര്‍ പങ്കെടുത്തു.