കിടങ്ങൂര്‍: കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് എന്നിവര്‍ക്കെതിരേ എല്‍ഡിഎഫ് മെംബര്‍മാര്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. കഴിഞ്ഞ ഒന്നര വര്‍ഷമായി ഭരിക്കുന്ന യുഡിഎഫ്, ബിജെപി ഭരണസമിതിയുടെ കെടുകാര്യസ്ഥതയും പിടിപ്പുകേടും ആരോപിച്ചാണ് അവിശ്വാസം അവതരിപ്പിക്കുന്നത്.

പതിനഞ്ചംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന് ഏഴ് മെംബര്‍മാരും (കേരള കോണ്‍ഗ്രസ്-എം -നാല്, സിപിഎം-മൂന്ന്) യുഡിഎഫിന് മൂന്നും ബിജെപിക്ക് അഞ്ചും മെംബര്‍മാരാണുള്ളത്.

2020ല്‍ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിട്ടുനില്‍ക്കുകയും എല്‍ഡിഎഫിലെ കേരള കോണ്‍ഗ്രസ്-എം പ്രതിനിധി ബോബി മാത്യു പ്രസിഡന്‍റാകുകയും ചെയ്തു. മുന്നണിയിലെ ധാരണ പ്രകാരം രണ്ടര വര്‍ഷത്തിന് ശേഷം സിപിഎമ്മിന് പ്രസിഡന്‍റുസ്ഥാനം ലഭിക്കുന്നതിനായി ബോബി മാത്യു രാജിവച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും ഒന്നിക്കുകയും യുഡിഎഫിലെ തോമസ് മാളിയേക്കല്‍ പ്രസിഡന്‍റാകുകയും ബിജെപിയിലെ രശ്മി രാജേഷ് വൈസ് പ്രസിഡന്‍റാകുകയും ചെയതു. മൂന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും ബിജെപിക്കു ലഭിച്ചു.