പയ്യാവൂർ: മതസൗഹാർദ രാജ്യമായ ഇന്ത്യയിൽ എല്ലാ മതവിഭാഗങ്ങൾക്കും ആരാധനയ്ക്കും പ്രാർഥനയ്ക്കുമുള്ള സ്വാതന്ത്ര്യം ക്രമസമാധാനത്തിന്‍റെ പേരുപറഞ്ഞ് തടയുന്നത് അപലനീയമാണെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഡൽഹിയിൽ വിശുദ്ധവാരത്തോടനുബന്ധിച്ചുള്ള ഓശാന ഞായർ പ്രദക്ഷിണം നടത്താൻ പാടില്ലെന്ന സർക്കാർ നിലപാട് ഭാരതത്തിലെ പൗരന്മാർക്കുള്ള ആരാധന സ്വാതന്ത്ര്യം തടയുന്നതിനു തുല്യമാണെന്നും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ പുരോഹിതർക്കെതിരെയും വിശ്വാസികൾക്കെതിരെയും ആരാധനാലയങ്ങൾക്കെതിരെയും വർധിച്ചുവരുന്ന ആക്രമണങ്ങളിൽ യോഗം പ്രതിഷേധിച്ചു.

വായാട്ടുപറമ്പ് സെന്‍റ് ജോസഫ്സ് ഫൊറോന പാരിഷ് ഹാളിൽ ചേർന്ന യോഗം റവ.ഡോ. തോമസ് തെങ്ങുംപള്ളിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത വൈസ് പ്രസിഡന്‍റ് ബെന്നിച്ചൻ മഠത്തിനകം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഡയറക്‌ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണവും ഫൊറോന ഡയറക്‌ടർ ഫാ. ജോസഫ് ഈനാച്ചേരി അനുഗ്രഹ പ്രഭാഷണവും നടത്തി. അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, ടോമി കണയങ്കൽ, ഐ.സി. മേരി, ഷിനോ പാറയ്ക്കൽ, ജെയ്സൺ അട്ടാറിമാക്കൽ, ജോർജ് കാനാട്ട്, ജോസ് പുത്തൻപുര, മാത്യു വള്ളോംകോട്ട്, ബിജു ഒറ്റപ്ലാക്കൽ, തോമസ് വർഗീസ്, ബെന്നി ചേരിയ്ക്കത്തടത്തിൽ, ബിജു മണ്ഡപം, ജോസഫ് മാത്യു കൈതമറ്റം, ബേബി കോയിക്കൽ, ഷാജൻ, സാജു പുത്തൻപുര, സാജു പടിഞ്ഞാറേട്ട് എന്നിവർ പ്രസംഗിച്ചു.

കത്തോലിക്ക കോൺഗ്രസിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാമുദായിക ശാക്തീകരണ റാലിയും പൊതു സമ്മേളനവും 26, 27 തീയതികളിൽ പാലക്കാട് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.