കണ്ണൂർ: ജില്ലാ പഞ്ചായത്തിന്‍റെ 2025-26 വാർഷിക പദ്ധതി വികസന സെമിനാർ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സർക്കാരിന്‍റെ ബഹുമുഖ പരിപാടികൾ നടപ്പിലാക്കുന്ന, ഭരണ നിർവഹണത്തിന്‍റെ ശക്തിസ്രോതസുകളാണ് തദ്ദേശസ്ഥാപനങ്ങളെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ പ്രസിഡന്‍റ് കെ.കെ. രത്നകുമാരി അധ്യക്ഷയായിരുന്നു.

മുൻ പ്രസിഡന്‍റുമാരായ കെ.വി. സുമേഷ് എംഎൽഎ, പി.കെ. ശ്രീമതി, ഇ.വി. രാധ, കെ.കെ. നാരായണൻ, കാരായി രാജൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. 2025-26 വാർഷിക പദ്ധതി കരട് രേഖ മന്ത്രിയും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റുമാരും ചേർന്ന് പ്രകാശനം ചെയ്തു. വികസന സ്ഥിരം സമിതി ചെയർപേഴ്‌സൺ യു.പി. ശോഭ കരട് പദ്ധതി രേഖ അവതരിപ്പിച്ചു.

വികസന ലക്ഷ്യങ്ങൾ

2025 തദ്ദേശ സ്ഥാപനങ്ങളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് വർഷമായതിനാൽ ബഹുവർഷ പ്രോജക്ടുകൾ ഏറ്റെടുക്കാൻ പരിമിതി ഉണ്ടെന്ന് വികസനരേഖ ചൂണ്ടിക്കാട്ടി. മാത്രല്ല, നവംബർ മാസത്തോടെ പൂർത്തിയാക്കാൻ കഴിയുന്ന പ്രോജക്ടുകൾക്ക് പ്രാധാന്യം നല്കേണ്ടതുണ്ട്.

2025-26 വാർഷിക പദ്ധതിയുടെ കരട് രേഖയിൽ 109.86 കോടി രൂപയുടെ വിഭവ സ്രോതസുകളാണ് ജില്ലാ പഞ്ചായത്ത് കണക്കാക്കുന്നത്.

ഉത്പാദന മേഖലയിൽ തരിശുഭൂമികൾ പരമാവധി കൃഷിയോഗ്യമാക്കുക, പാടങ്ങൾ, പറമ്പുകൾ എന്നിവിടങ്ങളിലെല്ലാം സാധ്യമായ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കുക, ജില്ലയിലെ കൃഷി, മൃഗസംരക്ഷ ഫാമുകളുടെ പ്രവർത്തനം ആധുനികവത്കരിക്കുക തുടങ്ങിയ നിർദേശങ്ങൾ പരിഗണിച്ചു.

പാർപ്പിടം, കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വ പരിപാലനം, സാമൂഹ്യനീതി, ദാരിദ്ര്യലഘൂ കരണം, എസ്‌സി-എസ്ടി. വികസനം, കലാ-കായിക പ്രവർത്തനങ്ങൾ, ജൈവവൈവിധ്യ സംരക്ഷണം, ദുരന്തനിവാരണം എന്നിവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും അതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ സൃഷ്ടിക്കാനും വേണ്ട നടപടികളാണ് സേവന മേഖലയിൽ നിർദേശിച്ചിട്ടുള്ളത്.

ജില്ലാ പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള എല്ലാ വിദ്യാലയങ്ങളിലും സോളാർ വൈദ്യുത യൂണിറ്റു കൾ സ്ഥാപിക്കുക എന്ന ലക്ഷ്യം ഇക്കൊല്ലം പൂർത്തിയാക്കാൻ സാധിക്കണമെന്നും നിർദേശമുണ്ട്. ജില്ലാപഞ്ചായത്തിന്‍റെ വിദ്യാലയങ്ങളിലെ കംപ്യൂട്ടർ ലാബുകളിലെ കംപ്യൂട്ടറുകളുടെ എണ്ണത്തിലെ കുറവ് അടുത്ത സാമ്പത്തികവർഷം തന്നെ പരിഹരിക്കണം.

ആരോഗ്യമേഖലയിൽ പകർച്ചവ്യാധി മരണവും വ്യാപനവും വലിയ ഉത്തരവാദിത്തമായി കണ്ട് തടയുന്നതിന് സ്ഥാപനങ്ങളെ സജ്ജമാക്ക ണം. പശ്ചാത്തല മേഖലയിൽ ജില്ലാ പഞ്ചായത്ത് റോഡുകൾ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുവാൻ നടപടി വേണമെന്നും നിർദേശമുണ്ട്.

2024-25 വർഷം 643 പ്രോജക്ടുകൾ

2024-25 നടപ്പ് വാർഷിക പദ്ധതിയിൽ സ്പിൽ ഓവർ, ബഹുവർഷ പദ്ധതികളടക്കം 643 പ്രോജക്ടുകളാണ് ഉൾപ്പെടുത്തിയിരുന്നത്. ഇവയിൽ 98 എണ്ണം ഉത്പാദനമേഖലയിലും (15.24 ശതമാനം) 415 എണ്ണം സേവനമേഖലയിലും (64.54 ശതമാനം) 130 പശ്ചാത്തലമേഖലയിലും (20.21 ശതമാനം) ആയിരുന്നു. രണ്ട് റിവിഷനുക ളിലായി പ്രോജക്ടുകൾ 638 ആയി. ഇതിൽ 621 എണ്ണത്തിന്‍റെയും പ്രവർത്തനം ജനുവരി 31നകം ആരംഭിച്ചിരുന്നു. ഇതുവരെ ആരംഭിക്കാൻ കഴിയാത്തത് 17 എണ്ണം.

പദ്ധതി അടങ്കൽ തുകയായ 100.23 കോടി രൂപയിൽ ഇതിനകം ചെലവഴിച്ചത് 59.72 കോടി (59.58 ശതമാനം) രൂപയാണ്. വികസന ഫണ്ടുകളുടെ രണ്ട് ഗഡുക്കളും മെയിന്‍റനൻസ് വിഭാഗം ഫണ്ടുകളുടെ മൂന്ന് ഗഡുക്കളുമാണ് തനതുവർഷം ലഭിച്ചുകഴിഞ്ഞിട്ടുള്ളത്.