കൊച്ചി: തന്‍റെ ഷൂ മൂന്നു ലക്ഷത്തിന്‍റേതെന്നു പ്രചരിപ്പിച്ച സിപിഎമ്മുകാർക്ക് അത് 5,000 രൂപയ്ക്കു തരാമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.

ഇന്ത്യയില്‍ ആ ഷൂവിന് 9,000 രൂപയാണു വില. പുറത്ത് അതിനേക്കാള്‍ കുറവാണ്. ഭാരത് ജോഡോ യാത്രയുടെ സമയത്ത് മോശം ഷൂവാണ് ഉപയോഗിച്ചിരുന്നത്.

അടുത്ത സുഹൃത്ത് ലണ്ടനില്‍നിന്നു വാങ്ങിക്കൊണ്ടുവന്നതാണ് പുതിയ ഷൂ. 70 പൗണ്ട് ആയിരുന്നു അന്നത്തെ വില. ഇപ്പോള്‍ രണ്ടു വര്‍ഷം ആ ഷൂ ഉപയോഗിച്ചു. 5000 രൂപയ്ക്ക് ആരു വന്നാലും ആ ഷൂ നൽകാം. അപ്പോഴും തനിക്കു ലാഭമാണ്- സതീശൻ പറഞ്ഞു.


എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാൻ അഹമ്മദാബാദിലെത്തിയ വി.ഡി. സതീശൻ മൂന്നു ലക്ഷം രൂപയുടെ ഷൂവാണ് ധരിച്ചതെന്ന സിപിഎം സൈബർ ഗ്രൂപ്പുകളിൽ പ്രചാരണമുണ്ടായിരുന്നു.

ക്ലൗഡ്ടില്‍റ്റിന്‍റെ വിലയേറിയ ഷൂവാണ് സതീശന്‍ ധരിച്ചതെന്നായിരുന്നു പ്രചാരണം. മൂന്നു ലക്ഷം രൂപയുടെ പ്രൈസ് ടാഗ് അടക്കമുള്ള ചിത്രങ്ങളാണ് സതീശന്‍റെ ഫോട്ടോയ്ക്കൊപ്പം പ്രചരിപ്പിച്ചത്. ഇതിനോടു പ്രതികരിക്കുകയായിരുന്നു വി.ഡി. സതീശൻ.