കോട്ടയം: മയക്കുവെടിവച്ച് പിടികൂടുവാനുള്ള ശ്രമത്തിനിടയിൽ ഇടുക്കിയിലെ അക്രമാസക്തമായ കടുവയെ സ്വയരക്ഷാർഥം വെടിവച്ചു കൊന്ന വനപാലകർക്ക് ലഭിക്കുന്ന നിയമസംരക്ഷണം അതേ സാഹചര്യത്തിൽ സ്വയരക്ഷയ്ക്കായി കർഷകരടക്കമുള്ള സാധാരണക്കാർക്കും ലഭ്യമാക്കണമെന്ന് കേരള കോൺഗ്രസ്- എം ചെയർമാൻ ജോസ് കെ. മാണി. ഇതിനായി കൃത്യമായ മാർഗരേഖ സർക്കാർ പുറപ്പെടുവിക്കണം.

വന്യമൃഗ ആക്രമണം ഉണ്ടാകുമ്പോൾ സ്വയരക്ഷയ്ക്കുള്ള ശ്രമത്തിനിടയിൽ വന്യമൃഗത്തിന് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്താൽ ജനങ്ങൾക്കെതിരേ കേസെടുക്കുകയും അവർ ജയിലിലാവുകയും ചെയ്യും.


സ്വയരക്ഷാർഥം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് നിയമസംരക്ഷണവും സാധാരണക്കാർക്കെതിരേ കേസും ജയിലും ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന തുല്യനീതിയുടെ ലംഘനമാണെന്നും ജോസ് കെ. മാണി കൂട്ടിച്ചേ ർത്തു.