കോട്ടയം: ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ കോട്ടയം വിജിലൻസ് പിടിയിൽ. സിഐ അവധിയിലായിരിക്കെ പരാതിക്കാരിയെ ലൈംഗികബന്ധത്തിന് ക്ഷണിക്കുകയും മദ്യക്കുപ്പി കൈക്കൂലിയായി വാങ്ങുകയും ചെയ്ത ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ബിജുവിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്.

കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ഗാന്ധിനഗർ എസ്എച്ച്ഒ ടി. ശ്രീജിത്ത് കഴിഞ്ഞ രണ്ടുദിവസമായി അവധിയിലായിരുന്നു. ഇതേ തുടർന്ന് സ്റ്റേഷനിലെത്തിയ പരാതിക്കാരിയെ ലൈംഗികബന്ധത്തിന് എഎസ്ഐ ക്ഷണിക്കുകയും മദ്യക്കുപ്പി കൈക്കൂലിയായി ആവശ്യപ്പെടുകയുമായിരുന്നു.

മുമ്പ് പരാതി നൽകിയ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടാണ് പരാതിക്കാരി സ്റ്റേഷനിൽ എത്തിയത്. ഈ സമയം എസ്എച്ച്ഒ അവധിയിൽ ആയതിനാൽ ഗ്രേഡ് എഎസ്ഐ ആയ ബിജുവിനെയാണ് പരാതിക്കാരി കണ്ടത്. തുടർന്ന് ഇയാൾ പരാതിക്കാരിയെ ലൈംഗികബന്ധത്തിന് ക്ഷണിക്കുകയും മദ്യക്കുപ്പി കൈക്കൂലിയായി ആവശ്യപ്പെടുകയുമായിരുന്നു.


ഇതോടെ ഇവർ പരാതിയുമായി കോട്ടയം വിജിലൻസ് സംഘത്തെ സമീപിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് നിർദേശപ്രകാരം പരാതിക്കാരി മദ്യക്കുപ്പിയുമായി മാന്നാനത്ത് കാത്തുനിന്നപ്പോഴാണ് ഗ്രേഡ് എഎസ്ഐ എത്തിയത്. തുടർന്ന് ഇയാളെ മദ്യക്കുപ്പി സഹിതം മാന്നാനത്തെ ഹോട്ടലിൽ നിന്നും വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.

ഇന്നലെ രാത്രി എട്ടോടുകൂടിയാണ് കോട്ടയം വിജിലൻസ് ഡിവൈഎസ്പി നിർമൽ ബോസിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.