തിരുവനന്തപുരം: ഉത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പ് സംബന്ധിച്ച് സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകും.

ക്ഷേത്രാചാരങ്ങൾ തടസപ്പെടാതെയും നാട്ടാന പരിപാലനചട്ടം പാലിച്ചും സുരക്ഷ ഉറപ്പാക്കിയും ഉത്സവം നടത്തുന്നതിന് അനുസൃതമായ സത്യവാങ്മൂലമാകും നൽകുന്നതിനു അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി.

എല്ലാ ഉത്സവങ്ങളും അതത് കളക്ടർമാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട ജില്ലാതല സമിതിയിൽ രജിസ്റ്റർ ചെയ്യണം. ഈ സമിതി ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പിന് അനുയോജ്യമായ സാഹചര്യം തുടങ്ങിയ വിഷയങ്ങൾ പരിശോധിച്ച് അനുമതി നൽകണമെന്ന് യോഗം നിർദേശിച്ചു.


മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, വി.എൻ.വാസവൻ, കെ.രാജൻ, അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്‌ണ കുറുപ്പ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, വിവിധ ദേവസ്വംബോർഡ് പ്രസിഡന്‍റുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ആന എഴുന്നെള്ളിപ്പിനിടെ അപകടങ്ങൾ വർധിക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്.