ഒറ്റമാസം, ആമയിഴഞ്ചാന്‍ ക്ലീനാകും; സര്‍ക്കാര്‍ ഹൈക്കോടതിയിൽ
ഒറ്റമാസം, ആമയിഴഞ്ചാന്‍ ക്ലീനാകും; സര്‍ക്കാര്‍ ഹൈക്കോടതിയിൽ
Saturday, July 27, 2024 7:41 AM IST
കൊച്ചി: തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം അടുത്തമാസം അവസാനത്തോടെ പൂര്‍ണമായി നീക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ അറിയിച്ചു. റെയില്‍വെയുടെ ഭാഗത്തേതടക്കം മാലിന്യം നീക്കുന്നതിന് ഔദ്യോഗികതലത്തില്‍ ഏകോപനം തുടങ്ങിയെന്നും അറിയിച്ചു. ഇക്കാര്യത്തിൽ രേഖാമൂലം ഉറപ്പുനല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.

തിരുവനന്തപുരം തലസ്ഥാനനഗരമാണെന്നും മാലിന്യം ഇത്തരത്തില്‍ കുന്നുകൂടുന്നത് അനുവദിക്കാനാകില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. കാര്യങ്ങള്‍ പറഞ്ഞാല്‍ മാത്രം പോര, സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും വേണം. ഇക്കാര്യത്തില്‍ കൃത്യമായ ഇടപെടല്‍ തങ്ങള്‍ നടത്തുമെന്നും കോടതി വ്യക്തമാക്കി.

ആമയിഴഞ്ചാന്‍ തോടിന്‍റെ കരകളില്‍ എഐ കാമറകള്‍ അടക്കം സ്ഥാപിച്ചെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. ശുചീകരണ തൊഴിലാളിയായ ജോയി ആമയിഴഞ്ചാന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ടു മരിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി ഇക്കാര്യം പരിഗണിച്ചത്.


മാലിന്യം വലിച്ചെറിയുന്നതിനെതിരായ കാമ്പയിനില്‍ മലയാളത്തിലെ ടെലിവിഷന്‍ ചാനലുകളെ പങ്കാളികളാക്കിക്കൂടേയെന്നു സര്‍ക്കാരിനോട് കോടതി ചോദിച്ചു. തിയറ്ററുകളില്‍ പുകവലിക്കെതിരായ പ്രചാരണത്തിന് തുല്യമായി ടെലിവിഷന്‍ ചാനലുകളെ പ്രയോജനപ്പെടുത്തണം. ഇക്കാര്യത്തിൽ കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചിച്ച് നടപടിയെടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. ചാനലുകള്‍ക്ക് ലൈസന്‍സ് നല്‍കുന്പോള്‍ ഇത്തരം കാന്പയിനുകളില്‍ പങ്കാളികളാകുന്ന കാര്യം കൂടി ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.