കാരിത്താസ് മാതാ ആശുപത്രി പ്രവർത്തനോദ്‌ഘാടനം ഇന്ന്
കാരിത്താസ് മാതാ ആശുപത്രി പ്രവർത്തനോദ്‌ഘാടനം ഇന്ന്
Saturday, September 7, 2024 1:54 AM IST
കോട്ടയം: കോട്ടയം അതിരുപതയുടെ കാരിത്താസ് ആശുപത്രി കോട്ടയത്തെ അഞ്ചാമത്തെ ശാഖയുടെ പ്രവർത്തനോദ്‌ഘാടനം ഇന്ന്.

കോട്ടയം മാതാ ഹോസ്പിറ്റൽ ഇനി കാരിത്താസ് പാരമ്പര്യത്തിന്‍റെ ഭാഗമായി മാറുകയാണ്. കാരിത്താസ് മാതാ കാമ്പസിൽ ഇന്നു രാവിലെ ഒന്പതിന് കാരിത്താസ് മാതാ ഹോസ്പിറ്റലിന്‍റെ പ്രവർത്തനങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടും.

മുപ്പതിൽപരം ഡിപ്പാർട്ട്മെന്‍റുകളും, ഐസിയു, എൻഐസിയു, പിഐസിയു, എഐ സിയു, ഡീലക്സ്, സൂപ്പർ ഡീലക്സ് റൂമുകൾ, ഏഴ് ഓപ്പറേഷൻ തിയറ്ററുകൾ, പ്രൈവറ്റ് ലേബർ സ്യൂട്ടുകൾ, സിടി സ്‌കാൻ, അൾട്രാ സൗണ്ട് സ്‌കാൻ തുടങ്ങി നിരവധി ആധുനികസജ്ജീകരണങ്ങളോടെയാണ് കാരിത്താസ് മാതാ പ്രവർത്തനക്ഷമമാകുന്നത്.

മദർ ആൻഡ് ചൈൽഡ് കെയറിൽ സെന്‍റർ ഓഫ് എക്‌സലൻസായിട്ടാണ് കാരിത്താസ് മാതാ പ്രവർത്തനം തുടങ്ങുന്നത്. ഗർഭപരിചരണം, പ്രസവം, പ്രസവാനന്തര പരിചരണം ഗൈനക്ക് ഓങ്കോളജി, കുട്ടികളുടെ വിഭാഗത്തിൽ നിയോ നാറ്റോളജി, കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി, സർജറി, ഓര്‍ത്തോ, ഓങ്കോളജി, യൂറോളജി, പീഡിയാട്രിക്ക്‌ റീഹാബിലിറ്റേഷൻ, ദന്തൽ, ചൈൽഡ് ഡെവലപ്മെന്‍റ് സെന്‍റർ എന്നിവ കാരിത്താസ് മാതായുടെ സവിശേഷതയായിരിക്കും. മറ്റ് മൾട്ടിസെപ്ഷാലിറ്റി വിഭാഗങ്ങളും ആശുപത്രിയിൽ പ്രവർത്തനക്ഷമമാണ്.


കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ ആശുപത്രി ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശേരിൽ, ഗീവർഗീസ് മാർ എഫ്രേം, തുടങ്ങിയവർ സന്നിഹിതരായിരിക്കും.

കോട്ടയത്തിന്‍റെ ആരോഗ്യ മേഖലയ്ക്ക്‌ അഭിമാനമായി കാരിത്താസ് മാതാ മാറുമെന്ന് പ്രത്യാശിക്കുന്നതായി കാരിത്താസ് ആശുപത്രി ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.