ബജറ്റിലെ അവഗണന: കേന്ദ്രത്തിനുള്ള മുഖ്യമന്ത്രിയുടെ കത്ത് തയാറായി
ബജറ്റിലെ അവഗണന: കേന്ദ്രത്തിനുള്ള മുഖ്യമന്ത്രിയുടെ കത്ത് തയാറായി
Saturday, July 27, 2024 7:41 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേന്ദ്രസഹായം നേടിയെടുക്കുന്നതിൽ മുൻകാലങ്ങളിലുണ്ടായ വീഴ്ച പരിഹരിച്ച് യഥാസമയം കേന്ദ്ര ഫണ്ട് നേടിയെടുക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് കേരളം. കേന്ദ്രം അനുവദിക്കുന്ന തുകകൾക്ക് വിനിയോഗ സർട്ടിഫിക്കറ്റ് സമയബന്ധിതമായി നൽകുന്നതിനും അനുവദിക്കുന്ന തുക ചെലവഴിക്കുന്നതിനായി കേന്ദ്ര മാനദണ്ഡപ്രകാരമുള്ള മോണിറ്ററിംഗ് സമിതികൾ രൂപീകരിക്കാനും തീരുമാനിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ സെക്രട്ടറിമാരും ആസൂത്രണ ബോർഡ് പ്രതിനിധികളും അടങ്ങിയ സമിതിയുടെ യോഗത്തിലാണ് തീരുമാനം. ബജറ്റിൽ കേരളത്തോടു കാട്ടിയ അവഗണനയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും നല്കുന്ന കത്തിന്‍റെ കരടും യോഗത്തിൽ തയാറാക്കി. അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയയ്ക്കും.

വിഴിഞ്ഞം തുറമുഖ വികസനത്തിന് കേന്ദ്രത്തോട് 5,000 കോടി രൂപയുടെ പദ്ധതി സംസ്ഥാനം തേടിയിരുന്നു. എന്നാൽ, മുൻ വർഷങ്ങളിൽ വിഴിഞ്ഞത്തിനായി കേന്ദ്രം അനുവദിച്ച തുകയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സംസ്ഥാനം നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി തുക അനുവദിക്കുന്നതു തടയുകയായിരുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികളിലും ഇതേ മാതൃകയിൽ സംസ്ഥാനത്തിനു ലഭിക്കേണ്ട പല തുകകളും കേന്ദ്രം തടഞ്ഞതായാണ് യോഗം വിലയിരുത്തിയത്. ഇതേ തുടർന്നാണ് വിനിയോഗ സർട്ടിഫിക്കറ്റ് യാഥാസമയം നൽകുന്നതിനുള്ള നടപടി സ്വീകരിക്കാനും മോണിറ്ററിംഗ് സമിതികൾ രൂപീകരിച്ച് പദ്ധതികൾ നിരീക്ഷിക്കാനും തീരുമാനിച്ചത്.


കേന്ദ്രപദ്ധതികൾ സമയബന്ധിതമായിത്തന്നെ നേടിയെടുക്കാനാണു തീരുമാനം. ഇതോടൊപ്പം പാർലമെന്‍റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ കേരളത്തിൽനിന്നുള്ള എംപിമാർക്കു നൽകുന്നതിനുള്ള നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരേയും ചുമതലപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.