കേന്ദ്രവിമർശനത്തിനു പിന്നാലെ വിദേശകാര്യ ഏകോപനത്തിന്‍റെ ചുമതലയേറ്റ് വാസുകി
കേന്ദ്രവിമർശനത്തിനു പിന്നാലെ വിദേശകാര്യ ഏകോപനത്തിന്‍റെ ചുമതലയേറ്റ് വാസുകി
Saturday, July 27, 2024 5:55 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിദേശകാര്യവുമായി ബന്ധപ്പെട്ട കേന്ദ്ര അധികാരത്തിൻമേൽ സംസ്ഥാനം കൈകടത്തരുതെന്ന കേന്ദ്ര വിമർശനത്തിനു പിന്നാലെ സംസ്ഥാന സർക്കാർ രൂപീകരിച്ച വിദേശകാര്യ ഏകോപന വകുപ്പ് സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്ത് കെ. വാസുകി. വാസുകിയുടെ നിയമനത്തിനെതിരേ കേന്ദ്ര വിദേശകാര്യ വക്താവ് വിമർശനമുന്നയിച്ചിരുന്നു. എന്നാൽ, ഉന്നതതല നിർദേശത്തെ തുടർന്ന് വാസുകി ചുമതല ഏറ്റെടുക്കുകയായിരുന്നു.

വരുംദിവസങ്ങളിൽ വിദേശകാര്യ വിഷയങ്ങളുമായി ബന്ധപ്പെട്ടു കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കം മുറുകാനും സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ. വിദേശകാര്യ ഏകോപനവുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് എന്തു നടപടി സ്വീകരിക്കണമെങ്കിലും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ആവശ്യമായി വരും. ഇതുസംബന്ധിച്ച് അനുമതി തേടുന്പോൾ നൽകിയില്ലെങ്കിൽ കേരളത്തിന് സ്വന്തമായി ഒന്നും ചെയ്യാനും കഴിയാത്ത സാഹചര്യമുണ്ടാകും. ഭാവിയിൽ ഇതു ഭരണഘടനാപരമായ പ്രതിസന്ധിക്കു വരെ ഇടയാക്കുമെന്നാണു പറയപ്പെടുന്നത്.

അതേസമയം, കേന്ദ്ര സർക്കാരിന്‍റെ അധികാരപരിധിയിലുള്ള വിഷയത്തിൽ കേരളം ഇടപെടുന്നതുമായി ബന്ധപ്പെട്ടു വലിയ വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ പദവി ഏറ്റെടുക്കുന്നതു സംബന്ധിച്ച് കെ. വാസുകിക്ക് ആശങ്കയുണ്ടായിരുന്നുവെന്നാണു സൂചന. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം പുലർത്തുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിർദേശം എതിർക്കാനും കഴിയാത്ത സാഹചര്യം രൂപപ്പെട്ടിരുന്നതായും പറയപ്പെടുന്നു.


കഴിഞ്ഞയാ ഴ്ച വിദേശകാര്യ ഏകോപനത്തിന്‍റെ അധികചുമതല തൊഴിൽ വകുപ്പു സെക്രട്ടറി കെ. വാസുകിക്കു നൽകി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതു വിവാദമായതിനു പിന്നാലെ ഉത്തരവു റദ്ദാക്കുമെന്ന പ്രചാരണം വ്യാപകമായെങ്കിലും വിദേശരാജ്യങ്ങളുമായുള്ള ഏകോപനമാണ് സെക്രട്ടറിയുടെ ചുമതലയെന്നു വ്യക്തമാക്കി ചീഫ് സെക്രട്ടറി വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരുന്നു. എന്നാൽ, ഇതു റദ്ദാക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതോടെയാണ് തുടരാൻ തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.