ഇലക്‌ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു; അപേക്ഷിച്ചാല്‍ ‌ഏഴ് ദിവസത്തിനകം കണക്‌ഷന്‍ നല്കണം
ഇലക്‌ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു; അപേക്ഷിച്ചാല്‍ ‌ഏഴ് ദിവസത്തിനകം കണക്‌ഷന്‍ നല്കണം
Saturday, July 27, 2024 5:55 AM IST
തിരുവനന്തപുരം: അപേക്ഷ നല്‍കി ഏഴ് ദിവസത്തിനകം ഇനി വൈദ്യുതി കണക്‌ഷന്‍ ലഭിക്കും. ഇതുള്‍പ്പെടെ വൈദ്യുതി ഉപയോക്താക്കള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ കര്‍ശനമായ നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ ഇലക്‌ട്രിസിറ്റി സപ്ലൈ കോഡ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഇന്നലെ പുറത്തിറക്കി.

അപേക്ഷ ലഭിച്ചാല്‍ ഏഴു ദിവസത്തിനകവും ദുര്‍ഘട പ്രദേശങ്ങളില്‍ ഒരു മാസത്തിനകവും പുതിയ വൈദ്യുതി കണക്‌ഷന്‍ നല്‍കണമെന്നാണ് വ്യവസ്ഥ.

വൈദ്യുതിനിരക്ക് ഈടാക്കല്‍, കണക്‌ഷൻ വിച്ഛേദിക്കല്‍, പുനഃസ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങളിലും വ്യവസ്ഥകള്‍ കാലാനുസൃതമായി പരിഷ്കരിച്ചിട്ടുണ്ട്. ഇതനുസരിച്ചായിരിക്കണം കെഎസ്ഇബി വൈദ്യുതിവിതരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത്.

പുതിയ കോഡ് അനുസരിച്ച് സേവനങ്ങള്‍ ഓണ്‍ലൈനാക്കി നല്‍കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. പുതിയ കണക്‌ഷന്‍, റീ കണക്‌ഷന്‍, കണക്‌ഷന്‍ പരിഷ്കരണം, താരിഫ് പരിഷ്കരണം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അപേക്ഷ കിട്ടിയാലുടന്‍ നടപടി സ്വീകരിക്കണം. ആവശ്യമായ തുക അപേക്ഷിക്കുമ്പോള്‍തന്നെ ഉപയോക്താവിനെ അറിയിക്കണം.


നാല് കിലോവാട്ട് വരെ കണക്റ്റഡ് ലോഡ് ഉള്ള ചെറുകിട, സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പുതിയ കണക്‌ഷന്‍ എടുക്കേണ്ടതില്ല. പകരം വീട്ടിലെ വൈദ്യുതി കണക്‌ഷൻ തന്നെ ഇതിനായി പ്രയോജനപ്പെടുത്താം. ഇതിനുള്ള ചട്ടങ്ങളും ഭേദഗതി കോഡില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്.

ഡിമാൻഡ് അധിഷ്ഠിത ബില്ലിംഗ് താരിഫ് ഉള്ള ഉപഭോക്താക്കള്‍ കണക്റ്റഡ് ലോഡില്‍ കൂടുതല്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചാല്‍ പിഴയീടാക്കുന്നത് സംബന്ധിച്ച് വ്യക്തതയുള്ള നടപടിക്രമങ്ങള്‍ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധിക ലോഡിന്‍റെ ഉപയോഗം മീറ്ററില്‍ രേഖപ്പെടുത്തിയത് കണക്കിലെടുത്ത് മാത്രമേ പിഴയീടാക്കാന്‍ പാടുള്ളൂ എന്നാണ് ഭേദഗതി കോഡില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്. പുതിയതും പഴയതുമായ ബഹുനില കെട്ടിടങ്ങളില്‍ വൈദ്യുതി ചാര്‍ജിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ചട്ടങ്ങളും ഭേദഗതി കോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.