മിഷൻ 2025: കോണ്‍ഗ്രസിൽ തർക്കം മുറുകുന്നു
മിഷൻ 2025:  കോണ്‍ഗ്രസിൽ തർക്കം മുറുകുന്നു
Saturday, July 27, 2024 5:55 AM IST
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കുന്നതിനായി തയാറാക്കിയ മിഷൻ 2025ന്‍റെ പേരിൽ കോണ്‍ഗ്രസിൽ തർക്കം മുറുകുന്നു.

കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ ഭാരവാഹികളുടെ യോഗത്തിൽ ചില കെപിസിസി ജനറൽ സെക്രട്ടറിമാർ രംഗത്തെത്തിയിരുന്നു. കെപിസിസി ഭാരവാഹികളുടെ യോഗത്തിൽ പ്രസിഡന്‍റ് കെ. സുധാകരന്‍റെ സാന്നിധ്യത്തിലായിരുന്നു പ്രതിപക്ഷനേതാവിനെതിരേയുള്ള വിമർശനം. ഇതിനു പിന്നാലെ ഇന്നലെ തിരുവനന്തപുരം ജില്ലയിൽ നടന്ന മിഷൻ 2025 പരിപാടിയിൽനിന്നു പ്രതിപക്ഷനേതാവ് വിട്ടുനിന്നു. കടുത്ത അതൃപ്തിയുള്ളതിനാലാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും സൂചനയുണ്ട്.

വയനാട്ടിൽ നടന്ന കോണ്‍ഗ്രസ് ക്യാന്പിലെ തീരുമാനമനുസരിച്ച് ഡിസിസി നേതൃയോഗങ്ങളിൽ ക്യാന്പ് എക്സിക്യൂട്ടീവ് തീരുമാനങ്ങൾ പ്രതിപക്ഷനേതാവാണ് റിപ്പോർട്ട് ചെയ്യേണ്ടത്.

എന്നാൽ, ഇന്നലെ തിരുവനന്തപുരത്തെ ഡിസിസി യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ്, എം.എം ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ഇതിനു പിന്നാലെ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ച സതീശൻ താൻ വിമർശനത്തിന് അതീതനല്ലെന്നും വിമർശനം ശരിയെങ്കിൽ തിരുത്തുമെന്നും പറഞ്ഞു.

താൻ സർക്കുലർ ഇറക്കിയിട്ടില്ലെന്നും വ്യക്തമാക്കി. ചെയ്തതു തെറ്റാണെങ്കിൽ തിരുത്തും. ഇത്തരം വാർത്തകൾ പുറത്ത് തരുന്നവരെയാണ് പാർട്ടി കണ്ടെത്തേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.