ജഡ്ജിയോട് അഭിഭാഷകരുടെ മോശം പെരുമാറ്റം: മാപ്പ് പറഞ്ഞാൽ പ്രശ്‌നം തീരില്ല: ഹൈക്കോടതി
ജഡ്ജിയോട്  അഭിഭാഷകരുടെ  മോശം പെരുമാറ്റം: മാപ്പ് പറഞ്ഞാൽ പ്രശ്‌നം തീരില്ല: ഹൈക്കോടതി
Saturday, July 27, 2024 5:55 AM IST
കൊച്ചി: കോട്ടയം സിജെഎം കോടതിയില്‍ ജഡ്ജിയോട് അഭിഭാഷകര്‍ മോശമായി പെരുമാറിയതില്‍ മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്‌നം അവസാനിക്കില്ലെന്നു ഹൈക്കോടതി. അഭിഭാഷകരുടെ നിരുപാധികമുള്ള മാപ്പപേക്ഷയ്ക്കുള്ള മറുപടിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

അഭിഭാഷകര്‍ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുമായി ചേര്‍ന്ന് ആറു മാസത്തേക്ക് പാവങ്ങള്‍ക്ക് സൗജന്യ സേവനം നല്‍കണമെന്നും ജസ്റ്റീസുമാരായ പി.ബി. സുരേഷ് കുമാര്‍, സി. പ്രദീപ്കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. സേവനം നല്‍കാമെന്ന് കേസിലെ ഒരാളൊഴികെയുള്ള 28 അഭിഭാഷകരും സമ്മതിച്ചു. ഇവരുടെ സേവനത്തെക്കുറിച്ച് ആറ് മാസത്തിനുശേഷം റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കി.


കോട്ടയത്ത് ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റിനെതിരേ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തില്‍ കോട്ടയം ബാറിലെ 29 അഭിഭാഷകര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞ ഡിസംബറിലുണ്ടായ സംഭവത്തെത്തുടര്‍ന്ന് അസോസിയേഷന്‍ പ്രസിഡന്‍റും സെക്രട്ടറിയുമടക്കമുള്ളവര്‍ക്കെതിരേ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ക്രിമിനല്‍ ഹര്‍ജിയാണു ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.