കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് വര്‍ധന കുറച്ച നടപടി തിരുത്തിയത് വെറും പൊടിക്കൈ
കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് വര്‍ധന കുറച്ച നടപടി തിരുത്തിയത്  വെറും പൊടിക്കൈ
Friday, July 26, 2024 3:25 AM IST
തിരുവനന്തപുരം: കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് വര്‍ധനയില്‍ ഇളവു വരുത്തിയെന്ന സര്‍ക്കാര്‍ വാദം കണക്കുകൊണ്ടുള്ള അഭ്യാസം മാത്രം.

വീടുകള്‍ മുതല്‍ വാണിജ്യസ്ഥാപനങ്ങള്‍ വരെയുള്ള കെട്ടിടങ്ങള്‍ക്കുള്ള പെര്‍മിറ്റ് ഫീസില്‍ മുപ്പതിരട്ടി വരെ വര്‍ധന വരുത്തിയ ശേഷം അത് 15 ഇരട്ടിയാക്കി കുറയ്ക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. അതായത് വര്‍ധനയ്ക്കു മുന്‍പ് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ചതുരശ്ര മീറ്ററിനുള്ള ഏറ്റവും കുറഞ്ഞ പെര്‍മിറ്റ് ഫീസ് 3.5 രൂപയായിരുന്നു.

കൂട്ടലിനും കുറയ്ക്കലിനും ശേഷം ഇപ്പോള്‍ അത് 25 മുതൽ 35വരെ രൂപയായി നിജപ്പെട്ടിരിക്കുന്നു. വര്‍ധനയ്ക്കു മുന്‍പ് കോര്‍പറേഷനില്‍ ഏറ്റവും കൂടിയ പെര്‍മിറ്റ് ഫീസ് ചതുരശ്രമീറ്ററിന് 10 രൂപയായിരുന്നു. അതിപ്പോള്‍ 150 രൂപയായും മാറിയിട്ടുണ്ട്. ഈ യാഥാര്‍ഥ്യമാണ്  തെറ്റുതിരുത്തലായി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നത്.

2023ലെ ഫീസ് വര്‍ധനയ്ക്കു മുന്‍പ് പഞ്ചായത്ത് പരിധിയില്‍ 150 ചതുരശ്രമീറ്റര്‍ (1614.59 ചതുരശ്ര അടി) വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കാന്‍ നല്‍കേണ്ടിയിരുന്ന പെര്‍മിറ്റ് ഫീസ് ചതുരശ്രമീറ്ററിന് ഏഴ് രൂപ എന്ന നിരക്കിലായിരുന്നു.

അതായത്, 1050 രൂപ (150x7). ചെറുകിട നിര്‍മാണമായി കണക്കാക്കി ഈ തുകയില്‍നിന്ന് 50 ശതമാനം ഇളവ് (3.5 രൂപ) അനുവദിക്കുകയും ചെയ്തിരുന്നു. ഇതോടെ പെര്‍മിറ്റ് ഫീസ് ഇനത്തില്‍ നല്‍കേണ്ടി വരുന്ന ആകെ തുക 525 രൂപ മാത്രമായിരുന്നു.

എന്നാല്‍, 2023 ലെ വര്‍ധനയ്ക്കു ശേഷം 150 ചതുരശ്ര മീറ്ററുള്ള വീടിന് പെര്‍മിറ്റ് ഫീസ് ഇനത്തില്‍ നല്‍കേണ്ട തുക 7500 രൂപയായി ഉയര്‍ന്നു. ചതുരശ്ര മീറ്ററിന് 50 രൂപ എന്ന നിരക്കിലായിരുന്നു വര്‍ധന. ഇതില്‍ 50 ശതമാനത്തിന്‍റെ കുറവാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വരുത്തിയത്. അപ്പോള്‍ പെര്‍മിറ്റ് ഫീസ് 3750 (150 x25) രൂപയായി.

ഫലത്തില്‍ 525 രൂപയില്‍നിന്നും 3750 രൂപയായി മാറിയ പെര്‍മിറ്റ് ഫീസ് കനത്ത വര്‍ധന തന്നെയായി നില്‍ക്കുകയാണെന്ന യാഥാര്‍ഥ്യമാണ്, സര്‍ക്കാര്‍ ഫീസ് കുറച്ചു എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നത്. ഇത് തെറ്റുതിരുത്തലല്ല തെറ്റിദ്ധാരണ പരത്തലാണെന്ന വിമര്‍ശനമാണ് ഇപ്പോൾ ഉയരുന്നത്.


പെര്‍മിറ്റ് ഫീസ് വര്‍ധനയ്ക്കു മുന്‍പ് രണ്ട് സ്ലാബുകളാണ് ഉണ്ടായിരുന്നത്. 150 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകളും, 150 ചതുരശ്ര മീറ്ററിന് മുകളിലുള്ള വീടുകളും എന്നതായിരുന്നു അത്.

2023ല്‍ പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ തറവിസ്തീര്‍ണത്തിന്‍റെ അടിസ്ഥാനത്തില്‍ വീടുകളെ നാല് സ്ലാബുകളായി തരം തിരിച്ചു. 80 ചതുരശ്ര മീറ്റര്‍ വരെ, 81-150 ചതുരശ്ര മീറ്റര്‍ വരെ, 151-300 ചതുരശ്ര മീറ്റര്‍, 300 ചതുരശ്ര മീറ്ററിനു മുകളില്‍ എന്നിങ്ങനെ നാല് സ്ലാബുകളാണ് ഏര്‍പ്പെടുത്തിയത്.

നേരത്തേ ചെറുകിട നിര്‍മാണങ്ങളുടെ പരിധിയിലായിരുന്ന 50 ശതമാനം വരെ പെര്‍മിറ്റ് ഫീസില്‍ ഇളവുണ്ടായിരുന്ന 150 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകളെ രണ്ട് സ്ലാബുകളിലാക്കി. അതില്‍ 80 ചതുരശ്ര മീറ്ററിനു (860.8 ചതുരശ്ര അടി) താഴെയുള്ള വീടുകളെ ചെറുകിട നിര്‍മാണങ്ങളുടെ പരിധിയില്‍ പെടുത്തി.

80 ചതുരശ്ര മീറ്ററിനു മുകളിലുള്ള വീടുകളെ ചെറുകിട നിര്‍മാണങ്ങളുടെ പരിധിയില്‍നിന്നു പുറത്താക്കുകയും ചെയ്തു. ഇതോടെ സാധാരണക്കാര്‍ നിര്‍മിക്കുന്ന വീടുകള്‍ ഉള്‍പ്പെടെ ചെലവേറിയ നിര്‍മാണത്തിന്‍റെ പരിധിയിലേക്കു മാറ്റി വന്‍ തുക പെര്‍മിറ്റ് ഫീസായി ഏര്‍പ്പെടുത്തി.

ഫലത്തില്‍ ഫീസ് വര്‍ധനയ്ക്ക് മുന്‍പ് 3.5 രൂപ മുതല്‍ 10 രൂപ വരെയായിരുന്ന പെര്‍മിറ്റ് ഫീസ്, ഏഴ് രൂപ മുതല്‍ 300 രൂപ വരെയാക്കി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്തത്. അതിനു ശേഷം കഴിഞ്ഞ ദിവസം ഇത് ഏഴ് രൂപ മുതല്‍ 150 രൂപ വരെയാക്കി (ചതുരശ്ര മീറ്ററിന്) മാറ്റുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.