രാമഭദ്രൻ വധക്കേസിൽ 14 പേർ കുറ്റക്കാർ
രാമഭദ്രൻ വധക്കേസിൽ 14 പേർ കുറ്റക്കാർ
Friday, July 26, 2024 3:14 AM IST
തിരുവനന്തപുരം: ഐഎൻടിയുസി നേതാവും അഞ്ചൽ ഏരൂർ മേഖലയിലെ കോണ്‍ഗ്രസ് നേതാവുമായിരുന്ന രാമഭദ്രനെ വെട്ടികൊലപ്പെടുത്തിയ കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ള 14 പ്രതികൾ കുറ്റക്കാർ. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. ശിക്ഷ ഈ മാസം 30ന് വിധിക്കും. നാലു പ്രതികളെ വെറുതേ വിട്ടു.

സിപിഎം മുൻ അഞ്ചൽ ഏരിയ സെക്രട്ടറി പി.എസ്. സുമൻ, മുൻ ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കർ, അഞ്ചൽ, കൊല്ലം, പുനലൂർ സ്വദേശികളായ ഗിരീഷ് കുമാർ, അഫ്സൽ, നജുമൽ, ഷിബു, വിമൽ, സുധീഷ്, ഷാൻ, രതീഷ്, ബിജു, രഞ്ജിത്ത്, സാലി എന്ന കൊച്ചുണ്ണി, റിയാസ് എന്ന മുനീർ എന്നീ 14 പ്രതികളെയാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്.

ഇതിൽ 16-ാം പ്രതി സുമൻ, 17-ാം പ്രതി ബാബു പണിക്കർ എന്നിവർക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിലെ 14-ാം പ്രതിയായിരുന്ന ഡിവൈഎഫ്ഐ നേതാവും പുനലൂർ സ്വദേശിയമായിരുന്ന റിയാസ്, 15-ാം പ്രതി മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ മുൻ പേഴ്സണൽ സ്റ്റാഫായിരുന്ന കുണ്ടറ സ്വദേശി മാർക്സണ്‍ യേശുദാസ്, 18, 19 പ്രതികളായ സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ ജയ്മോഹൻ, റോയികുട്ടി എന്നിവരെ വെറുതെ വിട്ടു; രണ്ടാം പ്രതി മരിച്ചു.


ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302, 120(ബി), 201 വകുപ്പുകളും, 20,27 ആംസ് ആക്ട് എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയത്. സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ കെ.ടി. തോമസാണ് നാലു വർഷം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയത്. 2010 ഏപ്രിൽ 10നാണ് വീട്ടിനുള്ളിൽ കയറി മക്കളുടെ മുന്നിൽ വച്ച് രാമഭദ്രനെ വെട്ടികൊലപ്പെടുത്തിയത്.

സിപിഎം മേഖലകളിൽ രാമഭദ്രൻ കോണ്‍ഗ്രസ് പാർട്ടിയുടെ പ്രചാരം വർധിപ്പിക്കുകയും പ്രവർത്തകരെ സിപിഎമ്മിൽനിന്നും കോണ്‍ഗ്രസ് പാർട്ടിയിലേക്കു കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തു. ഇതാണ് രാമഭദ്രനെ കൊലപ്പെടുത്താൻ കാരണമെന്നാണ് സിബിഐ കണ്ടെത്തൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.