കല്പറ്റ നാരായണന് കേരള സാഹിത്യ അക്കാദമി പുരസ്കാരം
കല്പറ്റ നാരായണന് കേരള സാഹിത്യ അക്കാദമി പുരസ്കാരം
Friday, July 26, 2024 3:14 AM IST
തൃശൂർ: കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സി.എൽ. ജോസ്, എം.ആർ. രാഘവവാര്യർ എന്നിവർ 2023ലെ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് (ഫെലോഷിപ്) അർഹരായി. 50,000 രൂപയും രണ്ടു പവന്‍റെ സ്വർണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പത്രസമ്മേളനത്തിൽ അക്കാദമി പ്രസിഡന്‍റ് കെ. സച്ചിദാനന്ദനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

കെ.വി. കുമാരൻ, പ്രേമ ജയകുമാർ, പി.കെ. ഗോപി, ബക്കളം ദാമോദരൻ, എം. രാഘവൻ, രാജൻ തിരുവോത്ത് എന്നിവർ സമഗ്രസംഭാവനാ പുരസ്കാരത്തിന് അർഹരായി. 30,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണു പുരസ്കാരം. കല്പറ്റ നാരായണന്‍റെ ‘തെരഞ്ഞെടുത്ത കവിതകൾ’ മികച്ച കവിതാ ഗ്രന്ഥമായി തെരഞ്ഞെടുക്കപ്പെട്ടു. ഹരിത സാവിത്രിയുടെ ‘സിൻ’ ആണ് മികച്ച നോവൽ. എൻ. രാജൻ എഴുതിയ ‘ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്’ ആണ് മികച്ച ചെറുകഥ. ഗിരീഷ് പി.സി. പാലം എഴുതിയ ‘ഇ ഫോർ ഈഡിപ്പസ്’ മികച്ച നാടകമായി തെരഞ്ഞെടുത്തു.

പി. പവിത്രന്‍റെ ‘ഭൂപടം തലതിരിക്കുന്പോൾ’ മികച്ച സാഹിത്യ വിമ‍ർശനത്തിനുള്ള പുരസ്കാരം നേടി. ബി. രാജീവന്‍റെ ‘ഇന്ത്യയെ വീണ്ടെടുക്കൽ’ മികച്ച വൈജ്ഞാനികസാഹിത്യത്തിനും ടി.കെ. വേണുവിന്‍റെ ‘ഒരന്വേഷണത്തിന്‍റെ കഥ’ മികച്ച ജീവചരിത്രം/ആത്മകഥാവിഭാഗത്തിലും പുരസ്കാരം നേടി.

‘ആംചോ ബസ്തറി’ലൂടെ നന്ദിനി മേനോൻ മികച്ച യാത്രാവിവരണത്തിനുള്ള അവാർഡ് നേടി. എ.എം. ശ്രീധരന്‍റെ ‘കഥാകദികെ’യ്ക്കാണ് വിവ‍ർത്തനസാഹിത്യ പുരസ്കാരം. ബാലസാഹിത്യം വിഭാഗത്തിൽ ഗ്രേസി രചിച്ച ‘പെണ്‍കുട്ടിയും കൂട്ടരും’ പുരസ്കാരം നേടി. സുനീഷ് വാരനാടിന്‍റെ ‘വാരനാടൻ കഥകൾ’ക്കാണ് ഹാസസാഹിത്യ പുരസ്കാരം. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡുകൾ.


2023ലെ എൻഡോവ്മെന്‍റ് അവാർഡുകൾക്ക് ഏഴുപേർ അർഹരായി. കെ.സി. നാരായണൻ - ഉപന്യാസം -സി.ബി. കുമാർ അവാർഡ് (3000 രൂപ), കെ.എൻ. ഗണേശ് - വൈദികസാഹിത്യം - കെ.ആർ. നന്പൂതിരി അവാർഡ് (2000 രൂപ), ഉമ്മുൽ ഫായിസ - വൈജ്ഞാനികസാഹിത്യം - ജി.എൻ. പിള്ള അവാർഡ് (3000 രൂപ), എ.വി. സുനു -ചെറുകഥ- ഗീതാ ഹിരണ്യൻ അവാർഡ് (10000 രൂപ), ആദി - യുവകവിത അവാർഡ് (10,000 രൂപ), ഒ.കെ. സന്തോഷ് - സാഹിത്യവിമർശനം - പ്രഫ. എം. അച്യുതൻ എൻഡോവ്മെന്‍റ് അവാർഡ് (25000 രൂപ). കെ.ടി. പ്രവീണ്‍ തുഞ്ചൻ സ്മാരക പ്രബന്ധ മത്സര വിജയിയായി എൻഡോവ്മെന്‍റ് പുരസ്കാരത്തിന് (5000 രൂപ) അർഹനായി.

പുരസ്കാരത്തിന് അർഹമായ കൃതി ഇല്ലാത്തതിനാൽ വിലാസിനി പുരസ്കാരം ഇത്തവണ പ്രഖ്യാപിച്ചിട്ടില്ല. അക്കാദമി സെക്രട്ടറി പ്രഫ. സി.പി. അബൂബക്കർ, വൈസ് പ്രസിഡന്‍റ് അശോകൻ ചരുവിൽ, കമ്മിറ്റി അംഗങ്ങൾ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.