മയ്യഴി ഗാന്ധിയുടെ ഓർമകൾക്ക് കാൽനൂറ്റാണ്ട്
മയ്യഴി ഗാന്ധിയുടെ ഓർമകൾക്ക് കാൽനൂറ്റാണ്ട്
Friday, July 26, 2024 3:14 AM IST
നവാസ് മേത്തർ

തലശേരി: മയ്യഴി ഗാന്ധി എന്നറിയപ്പെടുന്ന മയ്യഴി വിമോചനസമര നേതാവ് ഐ.കെ. കുമാരൻ ഓർമയായിട്ട് ഇന്നേക്ക് 25 വർഷം. ഇരയികുന്നത്തിടത്തിൽ കുമാരൻ മാസ്റ്റർ എന്ന ഐ.കെ. കുമാരൻ 1903 സെപ്റ്റംബർ 17ന് മയ്യഴിയിലാണു ജനിച്ചത്.

ജയിൽവാസവും ക്രൂര മർദനങ്ങളുമേറ്റ് ഫ്രഞ്ചുകാരിൽനിന്നു മയ്യഴിക്കു സ്വാതന്ത്ര്യം നേടിയെടുത്ത കുമാരൻ മാസ്റ്ററെ മയ്യഴിജനത ഹൃദയത്തിൽത്തന്നെയാണു പ്രതിഷ്ഠിച്ചത്. നിരവധി സ്മാരകങ്ങളും അദ്ദേഹത്തിന്‍റെ പേരിൽ മാഹിയിലുണ്ട്. ഇപ്പോൾ കേന്ദ്രഭരണപ്രദേശമായ മാഹി കേരളത്തിൽ ലയിക്കണമെന്ന തന്‍റെ ആഗ്രഹം സഫലമാകാതെയാണ് ഐ.കെ. കുമാരൻ ഈ ലോകത്തോടു വിട പറഞ്ഞത്.

മാഹി കേരളത്തിൽ ലയിപ്പിക്കണമെന്ന് അദ്ദേഹം അവസാന നാളുകളിൽ നിരന്തരം ആവശ്യപ്പെട്ടിരുന്നു. സ്വാതന്ത്ര്യാനന്തരം മാഹിയിലെ പ്രഥമ ഭരണാധികാരി (അഡ്മിനിസ്ട്രേറ്റർ) യായിരുന്ന കുമാരൻ 1964ൽ എംഎൽഎയുമായിരുന്നു. കുന്നത്തൊടത്തിൽ കുങ്കൻ ജന്മി-ഈരായി കുങ്കിച്ചി ദന്പതികളുടെ മകനായി സന്പന്ന കുടുംബത്തിലായിരുന്നു ജനനം.

അച്ഛൻ കള്ളുഷാപ്പുടമയായിരുന്നു. മദ്യക്കടയുടമയുടെ മകൻ മദ്യവിരുദ്ധ പ്രസ്ഥാനത്തിന്‍റെ നായകൻമാരിൽ ഒരാളായി എന്നതാണു മറ്റൊരു സവിശേഷത. മാഹിയിലെയും കേരളത്തിലെയും നിരവധി മദ്യവിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

ബ്രീട്ടീഷ് ഇന്ത്യയിലെ സബ് ഇൻസ്പെക്ടറാകാൻ പരീക്ഷയെഴുതി ജയിച്ചെങ്കിലും ഫ്രഞ്ച് പൗരനായതിനാൽ ജോലി നിഷേധിക്കപ്പെട്ടു. തുടർന്ന് 1928മുതൽ ചൂടിക്കോട്ട മദ്രസയിലും ഒറ്റപ്പിലാക്കൂൽ മാപ്പിള സ്കൂളിലും അധ്യാപകനായി. ഈ കാലയളവിലാണ് മുച്ചിക്കൽ പത്മനാഭന്‍റെ പ്രേരണയാൽ ഐ.കെ. കുമാരൻ രാഷ്‌ട്രീയത്തിൽ ഇടപെടാൻ തുടങ്ങിയത്. യൂത്ത് ലീഗ് എന്ന പ്രസ്ഥാനത്തിലൂടെയായിരുന്നു സാമൂഹിക, രാഷ്‌ട്രീയരംഗത്തേക്കെത്തിയത്. 1933ൽ കോൺഗ്രസ് അംഗമായി. കേളപ്പജിയുടെ ഉറ്റ അനുയായിയായിരുന്നു.


രാഷ്‌ട്രീയത്തിൽ കൂടുതൽ സജീവമാകാൻവേണ്ടി 1940ൽ ജോലി രാജിവച്ചു. തുടർന്ന് വടകരയിൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റായി. അയിത്തോച്ചാടനം, മിശ്രഭോജനം, ഭൂദാനം, ഹരിജനോദ്ധാരണം, ഖാദിപ്രചാരണം, മദ്യനിരോധനം തുടങ്ങിയ വിവിധ സാമൂഹ്യപ്രവർത്തനമേഖലകളിലും കുമാരൻ മാസ്റ്റർ സജീവ സാന്നിധ്യമായിരുന്നു.

1939ലാണ് യൂത്ത്‌ലീഗ് മയ്യഴി മഹാജനസഭ എന്ന പേരിൽ ഐ.കെ. കുമാരൻ രാഷ്‌ട്രീയരംഗത്തേക്കിറങ്ങിയത്. 1942ൽ ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ്‌വരിച്ചു. രണ്ടു വർഷം ജയിൽ വാസമനുഭവിച്ചു. ഈ കാലഘട്ടത്തിൽ പോലീസുകാരുടെ ക്രൂരമർദനത്തിനും ഇരയായി. പിന്നീട് വിവിധ ഘട്ടങ്ങളിൽ ഫ്രഞ്ച് സർക്കാർ കുമാരനെ ജയിലിലടച്ചു.

1946ൽ മയ്യഴി നഗരസഭാംഗമായിരുന്നു. 1947ൽ ഇന്ത്യക്ക് ബ്രിട്ടീഷുകാരിൽനിന്നു സ്വാതന്ത്ര്യം ലഭിച്ചെങ്കിലും മയ്യഴി ഫ്രഞ്ച് കോളനിയായിത്തന്നെ തുടരുകയായിരുന്നു. ഇന്ത്യൻ യൂണിയനിൽ ലയിക്കാതിരുന്ന മയ്യഴിയിൽ ജനഹിതപരിശോധനയ്ക്ക് കുമാരൻമാസ്റ്റർ നേതൃത്വം നൽകി. എന്നാൽ 1947 ഒക്‌ടോബർ 21ന്, ജനഹിതപരിശോധനയ്ക്കു തയാറാകാതെ ഒരുവിഭാഗം ഫ്രഞ്ച് അനുകൂലികൾ കുമാരൻ മാസ്റ്ററെ അപായപ്പെടുത്താൻ ശ്രമിച്ചു.

ഇതിൽ പ്രതിഷേധിച്ച് ക്ഷുഭിതരായ ജനക്കൂട്ടം മയ്യഴി മുൻസിപ്പാലിറ്റിയും പോലീസ് സ്റ്റേഷനും പിടിച്ചടക്കി. സായുധസമരത്തിലൂടെ മയ്യഴിയെ മോചിപ്പിക്കാൻ വിപ്ലവസമിതിയുണ്ടാക്കി. കുമാരൻ മാസ്റ്ററായിരുന്നു അതിന്‍റെ പ്രസിഡന്‍റ്. എന്നാൽ ഫ്രഞ്ച് സൈന്യത്തിന്‍റെ ഇടപെടൽ മൂലം അതു നടന്നില്ല.

ഭരണ അട്ടിമറിക്ക് ശ്രമിച്ചതിന് കുമാൻമാസ്റ്ററെ ഇരുപത് കൊല്ലം തടവിനും ആയിരം രൂപ പിഴയൊടുക്കാനും പട്ടാളക്കോടതി ശിക്ഷിച്ചു.

ഇതോടെ പട്ടാളത്തിനു പിടികൊടുക്കാതെ ഇദ്ദേഹം മയ്യഴിക്കു വെളിയിൽ ഒളിവിൽ പോയി.
അഞ്ചുവർഷം ഒളിവിലിരുന്നുകൊണ്ടാണ് ഇദ്ദേഹം മയ്യഴി വിമോചനസമരത്തിനു നേതൃത്വം നല്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.