എസ്എഫ്ഐ നടത്തുന്നത് ഗുണ്ടാവിളയാട്ടം: വി.ഡി. സതീശൻ
എസ്എഫ്ഐ നടത്തുന്നത് ഗുണ്ടാവിളയാട്ടം: വി.ഡി. സതീശൻ
Tuesday, March 5, 2024 1:05 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ കലാലയങ്ങളിൽ എസ്എഫ്ഐ നടത്തുന്നത് ഗുണ്ടാവിളയാട്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥിയായ സിദ്ധാർഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, മഹിളകോണ്‍ഗ്രസ്, കെഎസ് യു സംസ്ഥാന അധ്യക്ഷന്മാർ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ കാന്പസുകളിലും എസ്എഫ്ഐക്ക് ഇടിമുറികളുണ്ട്. എസ്എഫ്ഐയിൽ ചേരാത്തവരെയും കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്നവരേയും ഇടിമുറിയിൽ എത്തിച്ച് കൊല്ലാക്കൊല ചെയ്യലാണ് അവരുടെ പരിപാടിയെന്ന് അദ്ദേഹം പറഞ്ഞു.


എസ്എഫ്ഐയുടെ നിയന്ത്രണത്തിലുള്ള കോളജ് ഹോസ്റ്റലുകൾ ഇന്ന് പാർട്ടി ഗ്രാമങ്ങളാണ്. അവിടെ നടക്കുന്നത് ഗുണ്ടാപ്രവർത്തനവും മയക്കുമരുന്ന് കച്ചവടവുമാണ്. സിദ്ധാർഥനും കുടുംബത്തിനും നീതി ലഭിക്കുന്നതു വരെ ശക്തമായി രംഗത്തുണ്ടാകുമെന്നും അദ്ദേഹം അറിയച്ചു.

യുത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിൽ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ എംപി, കെഎസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ എന്നിവരാണ് അനിശ്ചിതകാലസമരം ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.