ഗവര്‍ണര്‍ക്കു തിരിച്ചടി; രണ്ട് സെര്‍ച്ച് കമ്മിറ്റികള്‍കൂടി സ്റ്റേ ചെയ്തു
ഗവര്‍ണര്‍ക്കു തിരിച്ചടി; രണ്ട് സെര്‍ച്ച് കമ്മിറ്റികള്‍കൂടി സ്റ്റേ ചെയ്തു
Saturday, July 27, 2024 5:55 AM IST
കൊച്ചി: സെനറ്റ് പ്രതിനിധികളെ ഉള്‍പ്പെടുത്താതെ വൈസ് ചാൻസലർ നിയമനത്തിനായി ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ രൂപീകരിച്ച രണ്ട് സെർച്ച് കമ്മിറ്റികൾക്കൂടി ഹൈക്കോടതി സ്റ്റേ ചെയ്തു.

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല, കാര്‍ഷിക സര്‍വകലാശാല സെര്‍ച്ച് കമ്മിറ്റികളാണു സ്റ്റേ ചെയ്തത്. നേരത്തേ കേരള ഫിഷറീസ് (കുഫോസ്), കേരള, എംജി, മലയാളം സര്‍വകലാശാലകളുടെ സെര്‍ച്ച് കമ്മിറ്റികള്‍ ജസ്റ്റീസ് സിയാദ് റഹ്മാന്‍ സ്റ്റേ ചെയ്തിരുന്നു. സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ചാന്‍സലര്‍ക്കുള്ള നിയമപരമായ അധികാരം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാനും കോടതി ഉത്തരവായി.

കാര്‍ഷിക സര്‍വകലാശാലാ പ്രഫസറായ ഡോ. പി.കെ. സുരേഷ് കുമാര്‍, അനധ്യാപക പ്രതിനിധി എന്‍. കൃഷ്ണദാസ് എന്നിവരും ഓപ്പണ്‍ സര്‍വകലാശാലയ്ക്കുവേണ്ടി അഡ്വ. ബിജു കെ. മാത്യു, ഡോ. കെ. ശ്രീവത്സൻ എന്നിവരും നല്‍കിയ ഹര്‍ജികളിലാണ് സ്റ്റേ. കുഫോസ് സെര്‍ച്ച് കമ്മിറ്റി കഴിഞ്ഞ 18നും കേരള മലയാളം സെര്‍ച്ച് കമ്മിറ്റികള്‍ 19നുമാണ് സ്റ്റേ ചെയ്തത്.
ആറ് സര്‍വകലാശാലകളിലേക്കും മാനദണ്ഡങ്ങള്‍ മറികടന്ന് സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിച്ച് ജൂണ്‍ 28നാണ് ഗവര്‍ണര്‍ വിജ്ഞാപനമിറക്കിയത്.


യുജിസിയുടെയും ചാന്‍സലറുടെയും പ്രതിനിധികള്‍ മാത്രമാണു സെര്‍ച്ച് കമ്മിറ്റികളില്‍ ഉണ്ടായിരുന്നത്. വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റികള്‍ ഏകപക്ഷീയമായി നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്ക് ഇല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. യുജിസി, സര്‍വകലാശാലാ ചട്ടപ്രകാരമല്ലാതെയുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണം നിലനില്‍ക്കുന്നതല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എംജി സര്‍വകലാശാലാ നിയമപ്രകാരം, സെനറ്റ് പ്രതിനിധിയടക്കം മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയാണു രൂപീകരിക്കേണ്ടത്. എന്നാല്‍, ഗവര്‍ണര്‍ രണ്ടംഗ കമ്മിറ്റിയാണു രൂപീകരിച്ചത്. ഇതും നിലനില്‍ക്കുന്നതല്ല.

യുജിസിയുടെ 2018 റെഗുലേഷന്‍പ്രകാരം യുജിസി നോമിനിയെ ഉള്‍പ്പെടുത്തി അക്കാദമിക് മേഖലയിലുള്ളവരുടെ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനാണു വ്യവസ്ഥ ചെയ്യുന്നത്. കൂടാതെ സെര്‍ച്ച് കമ്മിറ്റിയില്‍ മൂന്നു മുതല്‍ അഞ്ചു വരെ അംഗങ്ങള്‍ വേണമെന്നാണു നിബന്ധനയെന്നും ഹര്‍ജിക്കാര്‍ കോടതി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.