പിറവം: പിറവത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം. പാഴൂർ വടക്കില്ലത്ത് വടക്കേമന ഗോതൻ നമ്പൂതിരിപ്പാടിനെയാണ് ആക്രമിച്ചത്. ഇന്നലെ വൈകുന്നേരം വീടിന്‍റെ സിറ്റൗട്ടിൽ ഇരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തിന്‍റെ നേരെ നായ കുരച്ചു ചാടുകയായിരുന്നു.

നിലത്തു വീണുപോയ നമ്പൂതിരിപ്പാടിന് കൈക്കു പൊട്ടലേറ്റു. കൂടാതെ തോളിനും കാലിനും മുറിവേറ്റു. വീട്ടിലുള്ള മറ്റ് അംഗങ്ങൾ ഓടിയെത്തിയാണ് നായയെ ഓടിച്ചത്. പിറവം താലൂക്ക് ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം പാലച്ചുവട്ടിൽ നാലോളം തെരുവ് നായ്ക്കൾ ചേർന്ന് 75കാരനെ ആക്രമിച്ചിരുന്നു. ആക്രമണത്തിനിടെ ഒരു വിരൽ അറ്റുപോവുകയും ശരീരത്തിന്‍റെ പല ഭാഗത്തും കടിയേറ്റ തോട്ടുപുറത്ത് ജോർജ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

പിറവം നഗരസഭയിലെല്ലായിടത്തും തെരുവ് നായ്ക്കളെകൊണ്ട് നാട്ടുകാർ പൊറുതിമുട്ടിയിരിക്കുകയാണ്. ഇവ വളർത്തു മൃഗങ്ങളേയും ആക്രമിച്ച് കൊല്ലുകയാണ്. കുട്ടികളെ സ്കൂളിൽ വിടാൻ പോലും മാതാപിതാക്കൾക്ക് ഭയപ്പാടാണ്. പിറവം ടൗണിൽ പോലും ഓരോ ജംഗ്ഷനിലും എട്ടും പത്തും നായ്ക്കൾ വീതമാണ് തമ്പടിച്ചിരിക്കുന്നത്.