വൈപ്പിന്‍: ഗതാഗതതടസം മൂലം ഗോശ്രീപാലം വഴിയുള്ള സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസുടമാ സംഘത്തിന്‍റെ മുന്നറിയിപ്പ്.

ടാറിംഗിനായി പൊളിച്ചിട്ടിരിക്കുന്ന ഗോശ്രീ രണ്ടാം പാലത്തിനു സമാന്തരമായുള്ള പാലത്തിന്‍റെ അപ്രോച്ച്‌റോഡ് സമയബന്ധിതമായി ടാറിംഗ് നടത്താത്തതാണ് വിനയായിരിക്കുന്നത്. ഇതുമൂലം രണ്ടാം പാലത്തിലൂടെയാണ് വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കടന്നു പോകുന്നത്.
ഇതോടെ തിരക്കേറിയ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് നിത്യസംഭവമായിരിക്കുകയാണിവിടെ.

വല്ലാര്‍പാടത്ത് മണിക്കൂറുകൾ നീളുന്ന ഗതാഗതതടസം മൂലം ബസുകള്‍ക്കു സമയനിഷ്ഠ പാലിക്കാന്‍ കഴിയുന്നില്ല.

ഇതിനാൽ ട്രിപ്പുകൾ റദ്ദാക്കേണ്ടിവരുന്നു. ഇതാകട്ടെ സാമ്പത്തിക നഷ്ടത്തിനിടയാക്കുന്നതുമൂലം സര്‍വീസ് തുടര്‍ന്നു കൊണ്ടുപോകാനാവാത്ത സ്ഥിതിയാണിപ്പോഴെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് പി.കെ. ലെനില്‍, സെക്രട്ടറി എ.ജെ. ഓജന്‍, പി.പി. വര്‍ഗീസ്, സി.കെ. പ്രദീപ് എന്നിവര്‍ ചൂണ്ടിക്കാട്ടി.