പള്ളുരുത്തി: കുമ്പളങ്ങിയിൽ ഒഴിഞ്ഞ പറമ്പില്‍നിന്ന് മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി. കണ്ണമാലി സ്വദേശി ഫ്രാന്‍സിസ് മണ്ണാളിയുടെ ഉടമസ്ഥതയിലുള്ള പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് വർഷങ്ങൾ പഴക്കമുള്ള തലയോട്ടി കണ്ടെത്തിയത്.

നാളുകളായി കാടുപിടിച്ചുകിടന്ന സ്ഥലം ഇതരസംസ്ഥാന തൊഴിലാളികൾ വൃത്തിയാക്കുന്നതിനിടെ തലയോട്ടി കണ്ടെത്തുകയായിരുന്നു. ഉടമയെ വിവരം അറിയിച്ചതിനെ തുടർന്ന് കുമ്പളങ്ങി പോലീസ് സ്ഥലത്തെത്തി. തലയോട്ടി കണ്ടെത്തിയ പറമ്പിന് 50 മീറ്റർ സമീപത്തായി സെമിത്തേരി സ്ഥിതി ചെയ്യുന്നുണ്ട്.

സെമിത്തേരി വൃത്തിയാക്കുന്നതിനിടെ തലയോട്ടി ഇവിടെ എത്തിപ്പെട്ടതാണോയെന്ന് പോലീസ് അന്വേഷിക്കുന്നു. തലയോട്ടി കൂടാതെ മറ്റ് ശരീരഭാഗങ്ങൾ പറമ്പിലുണ്ടോയെന്ന് വിശദമായി പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു. ഫോറൻസിക് വിദഗ്ധർ എത്തി തലയോട്ടി പരിശോധനയ്ക്കായി കൊണ്ടുപോയി.