നെടുമ്പാശേരി: വിമാനത്താവളത്തിലൂടെ മാലിദ്വീപിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച അഞ്ച് ലക്ഷം രൂപ വിലവരുന്ന മരുന്നുകൾ കസ്റ്റംസ് വിഭാഗം പിടികൂടി. സംഭവത്തിൽ മാലിദ്വീപ് സ്വദേശികളായ മുഹാബ് സയ്യിദ്, അബ്ദുള്ള നസീം എന്നിവരെ കസ്റ്റഡിയിലെടുത്തു.

ബാഗേജിനുള്ളിൽ അഞ്ച് ബോക്സുകളിലാണ് മരുന്നുകൾ സൂക്ഷിച്ചിരുന്നത്. വിദേശത്തേക്ക് നിശ്ചിത അളവിൽ കൂടുതൽ മരുന്ന് കൊണ്ടുപോകണമെങ്കിൽ എക്സ്പോർട്ട് സർട്ടിഫിക്കറ്റും ഡ്രഗ്സ് ടെക്നിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റും കൈവശം കരുതണം. ഇവ രണ്ടും ഇവരുടെ കൈവശമുണ്ടായിരുന്നില്ല.

മാലിദ്വീപിൽ ചില്ലറ വില്പനയ്ക്കോ അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾക്കോ ആകാം ഇത്രയധികം മരുന്നുകൾ കൊണ്ടുപോകുന്നതെന്നാണ് കരുതുന്നത്. മയക്കുമരുന്നായി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള ഏതെങ്കിലും മരുന്നുകൾ ഇതിൽ ഉണ്ടോയെന്നും കസ്റ്റംസ് പരിശോധിക്കുന്നു.