കൊച്ചി: ക്വാട്ടയില്‍ ലഭിച്ച വിദേശമദ്യം മറിച്ചുവിൽക്കുന്നതിനിടെ രണ്ട് നേവി ഉദ്യോഗസ്ഥരടക്കം മൂന്നുപേര്‍ പിടിയിലായി. രണ്ട് ഉത്തരേന്ത്യന്‍ സ്വദേശികളും ഒരു എറണാകുളം സ്വദേശിയുമാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍നിന്നു 14 കുപ്പി മദ്യം പോലീസ് കസ്റ്റഡിയിലെടുത്തു. മൂവരുടെയും പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. നാവികസേന ആഭ്യന്തര അന്വേഷണം ആരംഭിച്ചു.

നാവിക ആസ്ഥാനത്തുനിന്നു മദ്യം ബാഗില്‍ ഒളിപ്പിച്ചാണ് ഇവര്‍ പുറത്തെത്തിച്ചത്. തുടർന്ന് പെരുമാനൂരിലെത്തി എറണാകുളം സ്വദേശിക്ക് മദ്യം കൈമാറുന്നതിനിടെ പോലീസിന്‍റെ പിടിയിലാകുകയായിരുന്നു. അറസ്റ്റുവിവരം നാവികസേനയെ അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.