ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ കുട്ടമശേരി അമ്പലപ്പറമ്പ് ,സൂര്യ നഗർ എന്നിവിടങ്ങളിൽ നായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ അഞ്ചു പേർക്കാണ് തെരുവുനായകളുടെ കടിയേറ്റത്.

ഇന്നലെ സൂര്യ നഗറിന് സമീപം നായ കുറുകെ ചാടിയതിനെത്തുടർന്ന് ഇരുചക്ര യാത്രികന് റോഡിൽ മറിഞ്ഞുവീണ് പരിക്കേറ്റു. മനക്കക്കാട് സ്വദേശി ശ്യാം ( 32 ) ആണ് വാഹന അപകടത്തിൽപ്പെട്ടത്.

അമ്പലപ്പറമ്പ് വാരിക്കാട്ടുകുടി വീട്ടിൽ ഫാത്തിമ, അശ്വതി നിലയത്തിൽ നന്ദനൻ, അതിഥി തൊഴിലാളി അടക്കമുള്ളവർക്കാണ് രണ്ടാഴ്ചയ്ക്കിടെ നായയുടെ കടിയേറ്റത്. ഇതുകൂടാതെ നിരവധി പേർക്ക് നായയുടെ ആക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പരിക്കുപറ്റിയിട്ടുണ്ട്.

മുതിർന്നവർ അടക്കം ഭീതിയോടെയാണ് കുട്ടമശേരി മേഖലയിൽ യാത്ര ചെയ്യുന്നത്. മദ്രസയിലും സ്കൂളുകളിലുംപോകുന്ന വിദ്യാർഥികളും ആശങ്കയിലാണ്. തെരുവു നായ ശല്യം ഇല്ലാതാക്കാൻ അടിയന്തിരമായി പഞ്ചായത്ത് അധികൃതർ ഇടപെടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.