ആലുവ: കിഴക്കേ കടുങ്ങല്ലൂർ റോഡ് വീതി കൂട്ടുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥതല പരിശോധന നടന്നു. എറണാകുളം എൽഎ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. റജീനയുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്.

ആലുവ നഗരസഭാ പരിധിയിൽ വരുന്ന തോട്ടക്കാട്ടുകര മുതൽ കടുങ്ങല്ലൂർ വരെയുള്ള പെരിക്കപ്പാലം റോഡ്, കടുങ്ങല്ലൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ആലങ്ങാട് വരെയുള്ള കിഴക്കേ കടുങ്ങല്ലൂർ റോഡ് എന്നിവയാണ് വീതി കൂട്ടുന്നത്. ഇരുവശത്തു നിന്നും രണ്ടു മീറ്റർ എടുത്ത് 12 മീറ്ററായാണ് റോഡ് വീതി കൂട്ടുന്നത്.

ഏഴ് മീറ്റർ വീതിയിലുള്ള ടാർ റോഡിനൊപ്പം സർവീസ് റോഡ്, ഡ്രെയിൻ കം ഫുട്പാത്ത്, കേബിൾ ഡക്ട് എന്നിവ ഉൾപ്പെടെയാണ് 12 മീറ്റർ വീതിയുണ്ടാവുക. വീടുകൾ, കടകൾ തുടങ്ങിയവ ഒഴിയേണ്ടി വന്നവരുടെ കണക്കാണ് ഇന്നലെ എടുത്തത്. ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിലനിർണയിക്കുന്നതിനുള്ള നടപടികളും അവസാന ഘട്ടത്തിലാണ്. പുനരധിവാസ പാക്കേജും ഉടൻ പ്രഖ്യാപിക്കും.

കഴിഞ്ഞ വർഷം ജൂണിൽ പുറത്തിറങ്ങിയ വിജ്ഞാപന പ്രകാരമാണ് പൊന്നുംവില ഓഫീസറായി പി ഡബ്ല്യുഡി ലാൻഡ് അക്വിസിഷൻ സ്പെഷൽ തഹസീൽദാറെ നിയമിച്ചത്. അങ്കമാലിയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.

അങ്കമാലി എൽഎ പിഡബ്ല്യുഡി സ്പെഷൽ തഹസിൽദാർ എം.കെ. ഗിരീഷ് ലാൽ, ഡെപ്യൂട്ടി തഹസിൽദാർ കെ.കെ. ബഷീർ, കളക്ടറേറ്റ് എൽഎ വിഭാഗം ജൂനിയർ സൂപ്രണ്ട് ധന്യ, റവന്യു ഇൻസ്പെക്ടർ ജിജോ പോൾ, പി.സി.മുരളീധരൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.