കൊച്ചി: കൊച്ചി തീരത്തു കടലേറ്റം രൂക്ഷമായിട്ടും നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപിച്ചു മന്ത്രി റോഷി അഗസ്റ്റിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. കൊച്ചിയിൽ വാട്ടർ അഥോറിറ്റിയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രിക്കു നേരെ കരിങ്കൊടിയുമായി പ്രവർത്തകർ പ്രതിഷേധിച്ചു.

ചെല്ലാനം, കണ്ണമാലി, ചെറിയ കടവ് പ്രദേശങ്ങളിൽ കടലേറ്റം രൂക്ഷമായ സാഹചര്യത്തിലായിരുന്നു പ്രതിഷേധം. പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ വേദിയിലേക്ക് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കരിങ്കൊടിയുമായി എത്തുകയായിരുന്നു. സ്റ്റേജിനു സമീപം നിലയുറപ്പിച്ച പ്രവർത്തകരെ പോലീസ് എത്തി ബലമായി അറസ്റ്റ് ചെയ്തു നീക്കി.

യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്‍റ് സിജോ ജോസഫ്, നിയോജകമണ്ഡലം പ്രസിഡന്‍റ് ജെർജസ് വി. ജേക്കബ്, നിയോജകമണ്ഡലം ഭാരവാഹികളായ അനീഷ് ചേനക്കര, ബി. അഷ്‌റഫ്‌ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.