കൊച്ചി: പുതിയ വാട്ടര്‍ പ്യൂരിഫയര്‍ ഇന്‍സ്റ്റാള്‍ ചെയ്തതിലെ അപാകത കാരണം പ്രവര്‍ത്തിക്കാതിരുന്നതിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.

ഭിന്നശേഷിക്കാരനും പെയിന്‍റിംഗ് തൊഴിലാളിയുമായ കെ.എ. ആഗസ്റ്റിന്‍ യുറേക്ക ഫോർബ്സിനും ഇന്‍സ്റ്റലേഷന്‍ സര്‍വീസ് സെന്‍ററിനുമെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
കൊച്ചിയിലെ പ്രമുഖ ഗൃഹോപകരണ സ്ഥാപനത്തില്‍ നിന്ന് 10,200 രൂപയ്ക്കാണ് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങിയത്. ഉത്പന്നം സ്ഥാപിച്ചതിനുശേഷം ഇതുവരെയും ശരിയായി പ്രവര്‍ത്തിച്ചിട്ടില്ല.
നിരവധി തവണ എതിര്‍കക്ഷികളെ സമീപിച്ചിട്ടും നപടികള്‍ ഉണ്ടായില്ലെന്നും പരാതിയിൽ പറയുന്നു.

ഉപകരണം ശരിയായ രീതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടതായി ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് കണ്ടെത്തി.
പരാതിക്കാരന് പുതിയ വാട്ടര്‍ പ്യൂരിഫയര്‍ നല്‍കുകയോ 10,200 രൂപ തിരികെ നല്‍കുകയും ചെയ്യണം.

കൂടാതെ നഷ്ടപരിഹാരം കോടതി ചെലവ് ഇനങ്ങളില്‍ 10,000 രൂപയും 45 ദിവസത്തിനകം നല്‍കാന്‍ എതിര്‍കക്ഷികള്‍ക്ക് കോടതി ഉത്തരവ് നല്‍കി.