പിറവം: പാലച്ചുവടിനടുത്ത് വയോധികന് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. പാലച്ചുവട് ക്ഷീരസംഘത്തിനു സമീപം താമസിക്കുന്ന തോട്ടുപുറത്ത് ടി.വി. ജോർജി(75) നാണ് നായ്ക്കുട്ടത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റത്.

ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. പാലച്ചുവട് കവലയിൽ പോയ ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ആക്രമണം. ഒരു നായ കുരച്ച് ചാടി ആക്രമിക്കുകയായിരുന്നു. റോഡിലേക്ക് വീണുപോയ വയോധികനെ സമീപത്തുണ്ടായിരുന്ന മറ്റു നായ്ക്ക്ളെത്തി കടിച്ചു നാശമാക്കി.

മൂന്നോ നാലോ നായ്ക്കൾ ഉണ്ടായിരുന്നുവെന്ന് സംഭവം കണ്ട് ഓടിക്കൂടിയവർ പറഞ്ഞു. നാട്ടുകാർ ഒച്ചവച്ച് നായ്ക്കളെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ തെങ്ങിൻ മടലുകൊണ്ട് തല്ലിയാണ് നായ്ക്കളെ ഓടിച്ചത്. നായ മടലിലും കുടിച്ചു തൂങ്ങിയിരുന്നു. ജോർജിന് കൈകാലുകളിലും മുഖത്തുമെല്ലാം സാരമായി പരിക്കേറ്റു.

പിറവം താലൂക്ക് ആശുപത്രിയിലെത്തി പ്രഥമ ശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. പിറവത്ത് തെരുവ് നായ്ക്കളുടെ ശല്യം വ്യാപകമായിരിക്കുകയാണ്. പിറവം ടൗണിലൂടെ നായക്കൾ പലപ്പോഴും കൂട്ടമായി പോകുന്നത് കാണാം. പാലച്ചുവട് കവലയിലും ശല്യം പെരുകിയിരിക്കുകയാണ്.