വൈപ്പിൻ: ട്രോളിംഗ് നിരോധനം നിലനിൽക്കെ ചട്ടം ലംഘിച്ച് സമുദ്രത്തിലെ അടിത്തട്ട് മത്സ്യങ്ങൾ പിടികൂടിയ 11 ഫൈബർ വള്ളങ്ങൾ കൊച്ചി തീരത്ത് നിന്ന് ഫിഷറീസ് എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിലെടുത്തു.

അമ്മ, വിൽസൺ, സിലുവിയാ തുണൈ, ഉണ്ണിയേശു, വടിപ്പെട്ടി മാതാ, സിന്ധു യാത്രമാതാ, സെന്‍റ് മൈക്കിൾ, മാതാ തുണൈ, സെൽവൻ, കുരിയച്ചൻ തുടങ്ങിയ ഫൈബർ വള്ളങ്ങളാണ് കസ്റ്റഡിയിലെടുത്തത്.

ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് സമുദ്രോപരിതല മത്സ്യബന്ധനം മാത്രമേ അനുവദിച്ചിട്ടുള്ളു. ഇതു ലംഘിച്ച് അടിത്തട്ടിൽ വലകൾ ഇട്ട് കിളിമീൻ ഉൾപ്പെടെയുള്ള അടിത്തട്ട് മത്സ്യങ്ങളെ പിടികൂടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടിസ്വീകരിച്ചതെന്ന് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ എം.എഫ്. പോൾ അറിയിച്ചു.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ ജോസിന്‍റെ നിർദേശ പ്രകാരം വള്ളങ്ങൾക്ക് മൊത്തം ഒരു ലക്ഷം രൂപ പിഴയീടാക്കി. മത്സ്യങ്ങൾ കണ്ടുകെട്ടി വിറ്റവകയിൽ 36,300 രൂപയും സർക്കാരിലേക്കടച്ചു.

പരിശോധനയ്ക്ക് മറൈൻ എൻഫോഴ്സ്മെന്‍റ് ഇൻസ്പെക്ടർ പി.എസ്. മഞ്ജിത്ത് ലാൽ നേതൃത്വം നൽകി.