കൊച്ചി: ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവും കാരണം ലോകം നിശബ്ദ മഹാമാരിയെ നേരിടുകയാണെന്ന് രാജഗിരി ആശുപത്രിയിലെ ഇന്‍ഫെക്ഷ്യസ് ഡിസീസസ് കണ്‍സള്‍ട്ടന്‍റ് ഡോ. സൗരവ് ശേഖര്‍ പോള്‍.

ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിന്‍റെ ഭാഗമായ ആന്‍റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) സാധാരണ അണുബാധകളെ പോലും മാരകമാക്കുന്നതിലേക്ക് നമ്മെ എത്തിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഇന്ത്യയിലെ ബാക്ടീരിയ അണുബാധകളില്‍ 60 ശതമാനവും സാധാരണയായി ഉപയോഗിക്കുന്ന ആന്‍റിബയോട്ടിക്കുകളോട് പ്രതിരോധം കാണിക്കുന്നുണ്ട്. ഈ ഭീഷണി തടയാന്‍ ബഹുമുഖ സമീപനം ആവശ്യമാണെന്ന് ഡോ. പോള്‍ പറഞ്ഞു. ആത്യാവശ്യമില്ലാത്തപ്പോള്‍ ആന്‍റിബയോട്ടിക്കുകള്‍ ഒഴിവാക്കുകയാണ് പ്രധാനം.

ആരോഗ്യ വിദഗ്ധര്‍, നയരൂപ കര്‍ത്താക്കള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ പ്രയത്‌നം ഇതിന് അത്യന്താപേക്ഷിതമാണ്. ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, പുതിയ ആന്‍റിബയോട്ടിക്കുകളുടെ ഗവേഷണത്തിലും വികസനത്തിലും കൂടുതല്‍ നിക്ഷേപം നടത്തുക, ഉത്തരവാദിത്വമുള്ള ആന്‍റിബയോട്ടിക് ഉപയോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്നിവയും ഈ പ്രതിസന്ധി മറികടക്കാന്‍ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.