കൊച്ചി: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കു കപ്പല്‍ എംഎസിസി എല്‍സ3 നിന്ന് എണ്ണയും കണ്ടെയ്‌നറുകളും വീണ്ടെടുക്കുന്നതിന് പുതിയ സാല്‍വേജ് കമ്പനിയെ എത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഇതിനായി കപ്പല്‍ ഉടമകള്‍ ഡച്ച് കമ്പനിയായ എസ്എംഐടിയുമായി അവസാനഘട്ട ചര്‍ച്ചയിലാണ്.

കരാര്‍ അംഗീകരിച്ചാല്‍ എണ്ണ നീക്കം വൈകാതെ ആരംഭിക്കാനാകും. അതേസമയം പുതിയ കരാറുകാരനെ 48 മണിക്കൂറിനകം അറിയിക്കണമെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് അറിയിച്ചിട്ടുള്ളത്. ഈ കാലാവധി ഇന്ന് അവസാനിക്കും.

‘വാന്‍ഹായ് 503' 91 നോട്ടിക്കല്‍മൈല്‍ അകലെ

ബേപ്പൂരിന് സമീപം പുറംകടലില്‍ തീപിടിച്ച ‘വാന്‍ഹായ് 503' കപ്പല്‍ കേരളതീരത്തിന്‍റെ 91 നോട്ടിക്കല്‍ മൈല്‍ അകലെയെത്തി. കപ്പലിനെ നിലവില്‍ വലിച്ചുകൊണ്ടുപോകുന്നത് ഓഫ്‌ഷോര്‍ വാരിയര്‍ കപ്പലാണ്. കപ്പലിലെ തീ ഇനിയും പൂര്‍ണമായി അണയ്ക്കാനായിട്ടില്ല. കപ്പലിലെ വോയേജ് ഡാറ്റ റെക്കോഡര്‍ (വിഡിആര്‍) വീണ്ടെടുക്കാന്‍ എട്ടംഗ വിദഗ്ധസംഘം കപ്പലിനുള്ളിലെത്തി.

കപ്പലിലെ തീയണയ്ക്കാനുള്ള അഗ്നിശമന ഉപകരണങ്ങള്‍ക്കുംമറ്റുമായി രണ്ടു ജനറേറ്ററുകള്‍ കപ്പലില്‍ എത്തിച്ചു. സരോജ ബ്ലെസിംഗ്, സക്ഷം എന്നീ കപ്പലുകളും ബോക്ക വിങ്കര്‍, വാട്ടര്‍ ലില്ലി എന്നീ ടഗ്ഗുകളും വാന്‍ഹായ് കപ്പലിനെ തണുപ്പിച്ചുകൊണ്ടിരിക്കുകയാണ്. അപകടത്തെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കപ്പല്‍ ജീവനക്കാര്‍ ഉടന്‍ ആശുപത്രി വിടും.