കൂത്താട്ടുകുളം: പാലക്കുഴ സ്വദേശിയുടെ സ്വർണമാല മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ പോലീസ് കർണാടകയിൽനിന്നു പിടികൂടി. പാലക്കുഴ മംഗലത്തുപറമ്പിൽ അരുൺ സോമനെ(28)യാണ് കൂത്താട്ടുകുളം പോലീസ് കർണാടകയിലെ കുടകിൽനിന്നു പിടികൂടിയത്.

പാലക്കുഴ പുന്നക്കൽ സാജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അരുൺ സോമൻ കർണാടകയിലെ കുടകിൽ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. മേയ് 29ന് സാജുവിന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്ന നാല് പവനോളം സ്വർണമാല പ്രതി മോഷ്ടിച്ചത്. പിടിയിലായ അരുൺ കുറ്റം സമ്മതിച്ചിട്ടുണ്ട്.

സാജുവിന്‍റെ വീട്ടിൽനിന്ന് മോഷ്ടിച്ച സ്വർണമാല കൂത്താട്ടുകുളം മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന സ്വർണ കടയിൽ വിറ്റ് പണം വാങ്ങുകയായിരുന്നു. തുടർന്ന് മാർക്കറ്റ് റോഡിൽ തന്നെ പ്രവർത്തിക്കുന്ന മണി എക്സ്ചേഞ്ച് സെന്‍റർ വഴി പണം സ്വന്തം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു.

പോലീസ് നടത്തിയ അന്വേഷണത്തിൽ സ്വർണമാല വിറ്റ് ഇയാൾക്ക് രണ്ട് ലക്ഷം രൂപ ലഭിച്ചിട്ടുള്ളതായും ഈ തുകയിൽനിന്നു 60,000 രൂപ വിനിയോഗിച്ച് കാർ വാങ്ങിയിട്ടുള്ളതായും കണ്ടെത്തി.

ബാക്കി തുക അരുൺ ആഡംബര ജീവിതത്തിനായി ഉപയോഗിക്കുകയായിരുന്നു. സാജുവിന്‍റെ വീടിനു മുകളിൽ ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കി വിൽക്കുന്ന യൂണിറ്റിൽ താൽക്കാലിക ജോലിക്ക് എത്തിയതായിരുന്നു അരുൺ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. 2023ൽ വാഹന മോഷണക്കേസിൽ കൂട്ടുപ്രതി ഇയാൾ.