‘മാര്‍ക്കോ’ പോലെ വയലന്‍സ് നിറഞ്ഞ സിനിമകള്‍ ഇനി ചെയ്യില്ല: നിര്‍മാതാവ് ഷെരീഫ് മുഹമ്മദ്
Thursday, March 6, 2025 2:02 AM IST
കൊച്ചി: ‘മാര്‍ക്കോ’ പോലെ വയലന്‍സ് നിറഞ്ഞ സിനിമകള്‍ ഇനി ചെയ്യില്ലെന്നു നിര്‍മാതാവ് ഷെരീഫ് മുഹമ്മദ്. സംസ്ഥാനത്തു വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ‘മാര്‍ക്കോ’ സിനിമയ്ക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വയലന്‍സിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശ്യ ത്തോടെ ചെയ്ത സിനിമയല്ല ‘മാർക്കോ’. പ്രേക്ഷകര്‍ സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയത്. വരാന്‍ ഇരിക്കുന്ന ‘കാട്ടാളന്’ എന്ന സിനിമയിലും കുറച്ചു വയലന്‍സ് സീനുകളുണ്ട്.
‘മാര്‍ക്കോ’യിലെ അതിക്രൂര വയലന്‍സ് ദൃശ്യങ്ങള്‍ കഥയുടെ പൂര്‍ണതയ്ക്കുവേണ്ടിയാണ് ഉണ്ടാക്കിയത്. അതൊരു സിനിമാറ്റിക് അനുഭവമായി കാണാന്‍ ശ്രമിക്കണം. ‘മാര്‍ക്കോ’യിലെ ഗര്‍ഭിണിയുടെ സീന്‍ സിനിമയ്ക്ക് ആവശ്യമുള്ളതായിരുന്നു.
‘ഏറ്റവും വയലന്‍സ് ഉള്ള സിനിമ’ എന്ന പരസ്യം കൊടുത്തത് കള്ളം പറയാതിരിക്കാനാണ്.
‘മാര്‍ക്കോ’ 18+ സര്‍ട്ടിഫിക്കറ്റുള്ള സിനിമയാണ്. അതു കാണാന്‍ കുട്ടികള്‍ ഒരിക്കലും തിയേറ്ററില്‍ കയറരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.