കോൽക്കത്തയിലെത്തി തുടക്കത്തിൽ ഒരു കന്പനിയിൽ ജോലിക്കാരനായി കയറിയ തങ്കപ്പൻ നായർ അടുത്തവർഷം ആന്ത്രോപോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ സ്റ്റെനോ ടൈപ്പിസ്റ്റായി. 1962ൽ പ്രൈവറ്റായി പഠിച്ച് ഗോഹട്ടി സർവകലാശാലയിൽനിന്നു റാങ്കോടെ ബിഎ പാസായി.
1965-ൽ പ്രഫഷണൽ മാസികയിൽ എഡിറ്റോറിയൽ അസിസ്റ്റന്റായി ജോലിക്കു കയറിയെങ്കിലും താമസിയാതെ രാജിവച്ചു. സെവന്റീത്ത് എയിറ്റീൻത് സെഞ്ച്വറി, നയന്റീൻത് സെഞ്ച്വറി, സൗത്ത് ഇന്ത്യൻസ് കൽക്കട്ട, ഹിസ്റ്ററി കൽക്കട്ട സ്ട്രീറ്റ്സ്, ബംഗാൾ ഒബിച്വറി, ഒർജിൻ പോലീസ് ഇൻ കൽക്കട്ട തുടങ്ങിയ രചനകളാണ് പിന്നീടുണ്ടായത്. നാട്ടിലെത്തിയശേഷം 2019 ജൂലൈയിൽ ഇറങ്ങിയ ഗാന്ധിജി കൽക്കട്ടയാണ് അവസാനത്തെ പുസ്തകം.
1999ൽ തന്റെ പുസ്തകങ്ങളുടെ ശേഖരം കോൽക്കത്ത മുനിസിപ്പൽ കോർപറേഷനു കീഴിലെ ടൗണ്‍ ലൈബ്രറിക്കു കൈമാറാൻ അദ്ദേഹം തീരുമാനിച്ചു. അന്നു സിപിഎം ഭരിച്ചിരുന്ന കോൽക്കത്ത ടൗണ്‍ഹാളിന് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നതിനെതിരേ തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മമതാ ബാനർജി സമരരംഗത്തിറങ്ങി.
തങ്കപ്പൻ നായരുടെ വീടിനു മുന്നിൽ മമത കുത്തിയിരിപ്പ് സത്യഗ്രഹം നടത്തി. എങ്കിലും പുസ്തകങ്ങൾ ടൗണ്ഹാളിനുതന്നെ കൈമാറുകയായിരുന്നു.