തൃശൂർ: ഓഹരിവ്യാപാരത്തിൽ നിക്ഷേപിച്ചാൽ 500 ശതമാനത്തിലേറെ പണം ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് വിയ്യൂർ സ്വദേശിയുടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത പ്രതികൾ പിടിയിൽ.

വിദ്യാർഥിനിയുടെ ബാങ്ക്‌ അക്കൗണ്ട് ഉപയോഗിച്ചു നടത്തിയ തട്ടിപ്പിൽ മലപ്പുറം സ്വദേശികളായ കൊട്ടൻചാൽ ഒളകവ കാവുങ്ങൽ കെ. മുഹമ്മദ് ഫൈസൽ (26), വേങ്ങര ചേറൂർ കരുന്പൻ വീട്ടിൽ ഖാദർ ഷെരീഫ് (37) എന്നിവരെയാണു തൃശൂർ സിറ്റി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. സിഐഎൻവി എന്ന കന്പനിയുടെ ഫ്രാഞ്ചൈസിയിൽനിന്നെന്ന വ്യാജേന ഫോണിൽ സംസാരിച്ചു വിശ്വസിപ്പിച്ചാണ് 1,24,80,000 രൂപ തട്ടിപ്പുനടത്തിയത്. അന്വേഷണത്തിൽ പ്രതിയായ മുഹമ്മദ് ഫൈസലിന്‍റെ സുഹൃത്തായ വിദ്യാർഥിനിയുടെ ബാങ്ക്‌ അക്കൗണ്ടിലേക്കാണു പണം അയച്ചതെന്നു കണ്ടെത്തി.


സിറ്റി ക്രൈം ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണർ വൈ. നിസാമുദീന്‍റെ നേതൃത്വത്തിൽ എസ്ഐമാരായ ജയപ്രദീപ്, കെ.എസ്. സന്തോഷ്, സുധീപ്, എഎസ്ഐ ജെസി ചെറിയാൻ, സിവിൽ പോലീസ് ഓഫീസർ സച്ചിൻദേവ് എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.