കൊച്ചി: ഉപയോഗ് നിധി നിക്ഷേപത്തട്ടിപ്പില്‍ പരാതിക്കാരന് 4.68 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ ഉത്തരവ്. അഞ്ചു വര്‍ഷത്തേക്ക് 12.5 ശതമാനം പലിശ വാഗ്ദാനം ചെയ്തു വന്‍ നിക്ഷേപം സ്വീകരിച്ച ഉപയോഗ് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ ചെയര്‍മാന്‍ രമേശ് വിശ്വനാഥനെതിരേ തമിഴ്‌നാട് സ്വദേശി വിഘ്‌നേഷ് നല്‍കിയ പരാതിയിലാണ് 4,68,000 രൂപ നിക്ഷേപകനു നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്.

എറണാകുളം കാക്കനാട് പ്രവര്‍ത്തിച്ചിരുന്ന ഉപയോഗ് നിധി ലിമിറ്റഡ് എന്ന സ്ഥാപനം പരാതിക്കാരനില്‍നിന്ന് റിക്കറിംഗ് ഡെപ്പോസിറ്റായി 1,60,000 രൂപയും ഫിക്‌സ്ഡ് ഡെപ്പോസിറ്റായി 3,00,000 രൂപയും നിക്ഷേപം സ്വീകരിച്ചശേഷം സ്ഥാപനം അടച്ചുപൂട്ടി. നിക്ഷേപത്തുക നല്‍കിയുമില്ല. 4,60,000 രൂപ നിക്ഷേപിച്ചെങ്കിലും പരാതിക്കാരന്‍ 3,18,000 രൂപയുടെ നിക്ഷേപ രേഖകള്‍ മാത്രമാണു കോടതിയില്‍ ഹാജരാക്കിയത്.


ഈ സാഹചര്യത്തില്‍ 3,18,000 രൂപ വാഗ്ദാനം ചെയ്ത പലിശസഹിതം പരാതിക്കാരന് എതിര്‍കക്ഷി തിരികെ നല്‍കാനും കൂടാതെ ലക്ഷം രൂപ നഷ്‌ടപരിഹാരവും 50,000 രൂപ കോടതിച്ചെലവും 45 ദിവസത്തിനകം നല്‍കാനും ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് നിര്‍ദേശിച്ചു. പരാതിക്കാരനുവേണ്ടി അഡ്വ. ബിജു എം. ചാക്കോ ഹാജരായി.