തിരുവനന്തപുരം: പുതുക്കിയ കേന്ദ്ര ക്രിമിനൽ നിയമങ്ങൾക്കു കേരളത്തിന്‍റെ സാഹചര്യം കണക്കിലെടുത്ത് ഭേദഗതികൾ കൊണ്ടുവരേണ്ടതുണ്ടോ എന്നു പരിശോധിക്കുന്നു. ഇക്കാര്യത്തിൽ അഭിപ്രായം ലഭ്യമാക്കാൻ സംസ്ഥാന നിയമ പരിഷ്കരണകമ്മീഷനു സംസ്ഥാന സർക്കാർ നിർദേശം നൽകി.

ഭരണഘടനയുടെ കണ്‍കറന്‍റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമെന്ന നിലയിൽ പുതുക്കിയ കേന്ദ്ര നിയമങ്ങളിൽ സംസ്ഥാന ഭേദഗതി ആവശ്യമെങ്കിൽ അതേക്കുറിച്ചു പരിശോധിക്കാനാണു കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് നിയമമന്ത്രി പി. രാജീവ് പറഞ്ഞു.


ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിച്ചട്ടം, തെളിവുനിയമം എന്നിവ ഭേദഗതി വരുത്തിയാണ് ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നീ പുതിയ നിയമങ്ങൾ നിലവിൽ വന്നത്. ഇവ പരിശോധിച്ച് സംസ്ഥാനത്തിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുള്ള ഭേദഗതികൾ ആവശ്യമുണ്ടോ എന്നാണ് നിയമപരിഷ്കരണ കമ്മീഷൻ പരിശോധിക്കുക.