തിരുവനന്തപുരം: ഹൈക്കോടതി പ്രോട്ടോക്കോൾ ഓഫീസറുടെ ചുമതല വഹിച്ചിരുന്ന ആർ. അശോകിന് പുനർനിയമനം നൽകി സംസ്ഥാന സർക്കാർ.

ജൂണ്‍ മുതൽ ഹൈക്കോടതി ജോയിന്‍റ് രജിസ്ട്രാറായി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന് പ്രോട്ടോക്കോൾ ഓഫീസറുടെ അധിക ചുമതലയും നൽകിയിരുന്നു. സെപ്റ്റംബർ 30ന് വിരമിച്ച സാഹചര്യത്തിൽ പുനർനിയമനം നൽകണമെന്ന് ഹൈക്കോടതി രജിസ്ട്രാർ ആവശ്യപ്പെട്ടതനുസരിച്ചാണ് മന്ത്രിസഭയുടെ അനുമതിയോടെ രണ്ടുവർഷത്തേക്ക് കരാർവ്യവസ്ഥയിൽ നിയമനം നൽകിയത്.


ഹൈക്കോടതി ജഡ്ജിമാരുടെയും സംസ്ഥാനം സന്ദർശിക്കുന്ന സുപ്രീംകോടതി ജഡ്ജിമാരുടെയും കാര്യങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിക്കുന്നതും ഭരണകാര്യങ്ങളിൽ ഹൈക്കോടതിക്കു വിലപ്പെട്ട സേവനം നൽകുന്നതും കണക്കിലെടുത്താണു പുനർനിയമനം നൽകിയത്.