കൊച്ചി: തൃശൂര്‍ പൂരത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും നടത്തിപ്പിലും പോലീസ് ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെയും വനംവകുപ്പിന്‍റെയും നിര്‍ദേശങ്ങളനുസരിച്ചാണു പോലീസ് പ്രവര്‍ത്തിച്ചത്. 12,000 കിലോഗ്രാം സ്‌ഫോടകവസ്തു എത്തിച്ചിരുന്നു.

എഴുന്നള്ളിപ്പിനടക്കം 90 ആനകളുണ്ടായിരുന്നു. കുടമാറ്റത്തിന് രണ്ടു ലക്ഷം പേരും വെടിക്കെട്ടിന് ഒരു ലക്ഷം പേരുമാണ് തടിച്ചുകൂടിയത്. ദൂരപരിധി പാലിക്കാനും ജനങ്ങളെ നിയന്ത്രിക്കാനും ആനകളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ജില്ലാ പോലീസ് മേധാവി ശ്രമിച്ചതെന്നും ആഭ്യന്തര വകുപ്പ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

7000 പോലീസുകാര്‍ വേണ്ടിടത്ത് 3500 പേരാണു ലഭ്യമായത്. തയാറെടുപ്പുകള്‍ സംബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പുതന്നെ റവന്യു മന്ത്രിയുടെ സാന്നിധ്യത്തിലടക്കം യോഗങ്ങള്‍ നടത്തിയിരുന്നു. എന്നിട്ടും മഠത്തില്‍വരവ് തടസപ്പെടുത്തിയെന്നും ബാരിക്കേഡുകള്‍ വച്ച് ജനങ്ങളെ തടഞ്ഞെന്നും പന്തലിലെ വെളിച്ചം കെടുത്തിയെന്നും ആനയ്ക്ക് തീറ്റയുമായെത്തിയ പാപ്പാന്മാരെ തടഞ്ഞെന്നും മറ്റുമുള്ള പരാതികള്‍ ലഭിച്ചു. ഇതേക്കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.


ജില്ലാ പോലീസ് മേധാവി ഇടപെട്ട് പൂരം കലക്കിയതില്‍ ജുഡീഷല്‍ അന്വേഷണമാവശ്യപ്പെട്ടു ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയില്‍ ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണു വിശദീകരണം.

പൂരം അലങ്കോലമാക്കിയെന്ന ആരോപണം ആദ്യം ക്രമസമാധാനച്ചുമതലയുള്ള എഡിജിപി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, മന്ത്രിസഭ സമഗ്രമായ അന്വേഷണം നിര്‍ദേശിച്ചു. തുടര്‍ന്ന് പൂരം അലങ്കോലമായെന്ന ആരോപണം സംബന്ധിച്ച് എഡിജിപി എച്ച്. വെങ്കിടേഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ഉദ്യോഗസ്ഥതല വീഴ്ചകളെക്കുറിച്ച് ഇന്‍റലിജന്‍സ് എഡിജിപി മനോജ് ഏബ്രഹാമും അന്വേഷിക്കുകയാണ്.

എഡിജിപി എം.ആര്‍. അജിത്കുമാര്‍ പൂരദിവസം തൃശൂരിലുണ്ടായിട്ടും ഇടപെട്ടില്ലെന്ന പരാതി സംസ്ഥാന പോലീസ് മേധാവിയും അന്വേഷിച്ചുവരികയാണെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രനും പി.ജി. അജിത്കുമാറും ഉള്‍പ്പെട്ട ദേവസ്വം ബെഞ്ച് മുമ്പാകെ ആഭ്യന്തര സെക്രട്ടറി അറിയിച്ചു. മറുപടി സത്യവാങ്മൂലം ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ കൊച്ചിന്‍, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളോട് കോടതി നിര്‍ദേശിച്ചു. ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.